ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ തടയൽ പ്രകാരം അറസ്റ്റിലായ കർണാടക കോൺഗ്രസ് നേ താവും മുൻമന്ത്രിയുമായ ഡി.കെ. ശിവകുമാറിെന സെപ്റ്റംബർ 17വരെ കൂടി എൻഫോഴ്സ്മെൻറ് ഡയറക ്ടറേറ്റിെൻറ കസ്റ്റഡിയിൽ വിട്ടു. ശിവകുമാറിെൻറ ആേരാഗ്യനില പ്രാധാനമാണെന്നും അതു പരിഗണിച്ചേ ചോദ്യം ചെയ്യാവൂ എന്നും എൻഫോഴ്സ്മെൻറിനോട് കോടതി ആവശ്യപ്പെട്ടു.
ആദാ യനികുതി വകുപ്പ് റെയ്ഡിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ മൂന്നിന് അറസ്റ്റിലായ ശിവകുമാറിെന സെപ്റ്റംബർ 13വെര ആയിരുന്നു കോടതി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കുന്നതിനാല്‍ ശിവകുമാറിനു ജാമ്യം അനുവദിക്കണമെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകനായ അഭിഷേക് മനു സിങ്വി വാദിച്ചു.
ശിവകുമാറിെൻറ ആരോഗ്യനില വഷളായിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. എന്നാൽ, ശിവകുമാർ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ അഞ്ചുദിവസം കൂടി വേണമെന്നും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ജാമ്യം എതിർത്തുകൊണ്ട് വ്യക്തമാക്കി.
ശിവകുമാറിനും കുടുംബത്തിനും രാജ്യത്തും വിദേശത്തുമായി 317 ബാങ്ക് അക്കൗണ്ടുകളും 800 കോടിയുടെ ബിനാമി സ്വത്തുക്കളുമുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറൽ കെ.എം. നടരാജ് കോടതിയിൽ വ്യക്തമാക്കി. എന്നാൽ, തനിക്ക് അഞ്ച് ബാങ്ക് അക്കൗണ്ടുകൾ മാത്രമാണുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ശിവകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.