ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ തടയൽ പ്രകാരം അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയു ന്ന കർണാടക കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ഡി.കെ. ശിവകുമാറിന് ഡൽഹി ൈഹകോടത ി ജാമ്യം അനുവദിച്ചു. 25 ലക്ഷം രൂപ സ്വന്തം ഇൗടിലും രണ്ട് ആൾ ജാമ്യത്തിലുമാണ് ബുധനാഴ്ച കോടതി ജാമ്യം അനുവദിച്ചത്.
രാജ്യം വിട്ടുപോകരുതെന്ന് നിർേദശമുണ്ട്. സെപ്റ്റംബർ മൂന്നിന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ശിവകുമാർ 50 ദിവസമായി ജുഡീഷ്യൽ കസ്റ്റിയിലാണ്. ബുധനാഴച രാവിലെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പാർട്ടി നേതാവ് അംബിക സോണി എന്നിവർ തിഹാർ ജയിലിലെത്തി ശിവകുമാറിനെ സന്ദർശിച്ചു.
അറസ്റ്റ് രാഷ്ട്രീയ പ്രതികാരത്തിെൻറ ഭാഗമാണെന്നും എല്ലാ പിന്തുണയും നൽകുമെന്നും കൂടിക്കാഴ്ചയിൽ സോണിയ അറിയിച്ചതായി കൂടെയുണ്ടായിരുന്ന ശിവകുമാറിെൻറ സഹോദരൻ സുേരഷ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ശിവകുമാറിെൻറ മകൾ െഎശ്വര്യയെ സെപ്റ്റംബറിൽ എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.