ന്യൂഡൽഹി: അനധികൃത സ്വത്ത്സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന എ.െഎ.എ.ഡി.എം.കെ നേതാവ് ശശികല നൽകിയ പുനഃപരിശോധനഹരജി സുപ്രീംകോടതി തള്ളി. വിധിയിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റ് കണ്ടെത്താനായില്ലെന്നും അതിനാൽ ഇതുസംബന്ധിച്ച ഹരജി തള്ളുകയാണെന്നും ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡേ, അമിതാവ് റോയ് എന്നിവർ അംഗമായ ബെഞ്ച് നിരീക്ഷിച്ചു.
തങ്ങൾക്കെതിരായ കർണാടകഹൈകോടതിവിധി റദ്ദാക്കണമെന്നും വിചാരണകോടതിവിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ശശികല, ജയലളിതയുടെ വളർത്തുമകൻ വി.എൻ. സുധാകരൻ, ശശികലയുടെ സഹോദരെൻറ ഭാര്യ ഇളവരശി എന്നിവർ പരമോന്നതകോടതിയെ സമീപിച്ചത്. പ്രതികൾക്കായി പ്രമുഖ അഭിഭാഷകൻ മുകുൾ രോഹതഗി ഹാജരായി.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയും കേസിൽ പ്രതിയായിരുന്നു. ജയലളിതയും കൂട്ടാളികളും കണക്കിൽപെടാത്ത 53.60 കോടി രൂപ കൈവശം വെച്ചെന്നായിരുന്നു കേസ്. 2014ൽ പ്രത്യേക കോടതി ജയലളിതക്കും ശശികലക്കും നാല് വർഷം ജയിൽശിക്ഷ വിധിച്ചു. ജയലളിതക്ക് 100കോടിയും ശശികലക്ക് 10 കോടി രൂപയും പിഴ ചുമത്തി. ജയലളിതയുടെ മരണത്തെതുടർന്ന് അവർക്കെതിരായ നടപടികൾ സുപ്രീംകോടതി ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.