ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 18,563 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് 503 പേർ മരിച്ചു. 17,400 പേർ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചുവെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിൽ 2,20,114 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 3,47,979 പേർക്ക് രോഗം ഭേദമായി. ഇതുവരെ 86 ലക്ഷം കോവിഡ് പരിശോധനകൾ നടത്തിയെന്നും ഐ.സി.എം.ആർ അറിയിച്ചു. 2,17,931 പരിശോധനകളാണ് 24 മണിക്കൂറിനിടെ നടത്തിയത്.
1,74761 പേർക്ക് കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് കോവിഡ് രോഗികളിൽ ഒന്നാമത്. ഡൽഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗബാധ രൂക്ഷമാണ്. അതേസമയം, നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ ഇളവുകളുടെ രണ്ടാം ഘട്ടം ഇന്ന് നിലവിൽ വരും. മെട്രോയും അന്താരാഷ്ട്ര വിമാന സർവീസുകളുമില്ലെങ്കിലും രണ്ടാം ഘട്ട ലോക്ഡൗൺ ഇളവിൽ രാത്രി കർഫ്യുവിൻെറ സമയം 10 മണി മുതൽ അഞ്ച് മണി വരെയാക്കി കുറച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.