ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കാനായി ഏർപ്പെടുത്തിയ ലോക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടുമ െന്ന് സൂചന. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ് 18യാണ് വാർത്ത പുറത്ത് വിട്ടത്. ഇന്ത്യയിൽ കോവി ഡ് ബാധിതരുടെ എണ്ണം 7400ലേക്ക് എത്തുകയും മരണം 250 കടക്കുകയും ചെയ്തതോടെയാണ് ലോക്ഡൗൺ നീട്ടുന്ന തീരുമാനത്തിലേക്ക് കേന്ദ്രസർക്കാർ എത്തിയതെന്നാണ് സൂചന.
ഹോട്ട്സ്പോട്ടുകളെന്ന് കണ്ടെത്തിയ ജില്ലകളിൽ കർശന നിയന്ത്രണങ്ങളാണ് ഉണ്ടാവുക. കോവിഡ് ബാധ കുറവുള്ള ജില്ലകളിലും സംസ്ഥാനങ്ങളിലും ഇളവുകൾ അനുവദിക്കും. എങ്കിലും അന്താരാഷ്ട്ര പ്രോട്ടോകോൾ പാലിച്ചുള്ള സുരക്ഷാ മുൻകരുതലുകൾ ഈ ജില്ലകളിലും എടുക്കും. കോവിഡ് ബാധ കുറവുള്ള ജില്ലകളും സംസ്ഥാനങ്ങളും തുറന്ന് കൊടുക്കുന്നതിൽ തീരുമാനം അതാത് സംസ്ഥാന സർക്കാറുകൾ എടുത്തേക്കും.
അതേസമയം, ലോക്ഡൗൺ ഏപ്രിൽ 14ന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഇന്ന് വീഡിയോ കോൺഫറൻസ് നടത്തും. പഞ്ചാബ്, ഒഡീഷ സംസ്ഥാനങ്ങൾ ലോക്ഡൗൺ നീട്ടി ഉത്തരവിറക്കിയിരുന്നു. പല സംസ്ഥാനങ്ങളും ലോക്ഡൗൺ നീട്ടുന്നതിനോട് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.