ക്രിസ്മസ് പരിപാടികളിൽ പങ്കെടുത്ത ഫഡ്നാവിസിൻെറ ഭാര്യക്ക് നേരെ സോഷ്യൽമീഡിയ

മുംബൈ: ക്രിസ്മസ് ആഘോഷ പരിപാടികളിൽ പങ്കെടുത്തതിന് മഹാരാഷ്ട്രയിലെ ബി.ജെ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃതക്ക് സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനം. എഫ്.എം റേഡിയോ ചാനൽ സംഘടിപ്പിച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ക്രിസ്മസ് പരിപാടിയിൽ പങ്കെടുത്ത് കേക്ക് മുറിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതാണ് അമൃതക്ക് നേരെ വിമർശനമുയരാൻ കാരണം. ഈ ക്രിസ്മസ് ആഘോഷത്തിൽ നിങ്ങളുടെ ഉപഹാരങ്ങൾ നിർധനരായ കുട്ടികൾക്ക് സന്തോഷം നൽകട്ടെയെന്നാണ് ട്വീറ്റിലുള്ളത്. ട്വീറ്റിന് പിന്നാലെ മുഖ്യമന്ത്രിയും ഭാര്യയും സാമൂഹിക മാധ്യമങ്ങളിൽ ആക്രമിക്കപ്പെട്ടു.

 


അമൃത ഫഡ്നാവിസ് വിവാഹത്തിനു മുമ്പ് ഒരു ഹിന്ദു ആയിരുന്നുവോ എന്ന് ചിലർ ചോദിച്ചു. ഭാര്യയുടെ നീക്കം മുഖ്യമന്ത്രിയുടെ കരിയറിന് നന്നല്ലെന്ന് ചിലർ അഭിപ്രായപ്പെട്ടു. ക്രിസ്മസ് ആഘോഷത്തിന് ബദലായി അമൃത കൂടുതൽ  ഹിന്ദു ആഘോഷങ്ങൾ ചെയ്യണമെന്നായിരുന്നു ചിലരുടെ ആവശ്യം. 

പലരെയും പോലെ ഹിന്ദുവെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ രാജ്യത്തിലെ എല്ലാ ഉത്സവങ്ങളും ഞാൻ ആഘോഷിക്കുന്നു. അത് എൻറെ വ്യക്തിപരമായ തീരുമാനമാണ്. നാം നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ ആത്മാവിനെ പ്രതിനിധാനം ചെയ്യുന്നു. അത് നമ്മുടെ രാജ്യത്തോടും മതത്തോടും മനുഷ്യത്വത്തോടുള്ള നമ്മുടെ സ്നേഹത്തിൻെറ വീര്യം കുറക്കുന്നതല്ല- അമൃത വിവാദങ്ങൾക്ക് മറുപടി നൽകി. 

വിമർശനം വർധിച്ചതോടെ മുഖ്യമന്ത്രിയുടെ ഒാഫീസ് വിശദീകരണവുമായി രംഗത്തെത്തി.  സ്നേഹത്തിനും അനുതാപത്തിനും ഒരു മതവുമില്ലെന്നും എല്ലാത്തിൽ നിന്നുള്ള നല്ല ഗുണങ്ങളെ സ്വീകരിക്കണമെന്നും ട്വീറ്റിൽ പറയുന്നു. പ്രതിലോമകരമായ ചിന്തകളിൽ നിന്നും നിരുത്സാഹപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കണം- മുഖ്യമന്ത്രിയുടെ ഒാഫീസ് വ്യക്തമാക്കി. 

Tags:    
News Summary - Devendra Fadnavis' Wife Trolled For Promoting Christmas-Themed Charitable Event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.