അന്ന് മോദിയും അമിത് ഷായുമാണ് എന്നെ പാർട്ടിയിൽ ചേർത്തത്; ഇത്തവണ എനിക്ക് സീറ്റും തന്നില്ല

അഹ്മദാബാദ്: ഗുജറാത്തിൽ ആറു തവണ എം.എൽ.എയായ മധുബായ് ശ്രീവാസ്തവ ഇക്കുറി സ്വതന്ത്രനായി മത്സരിക്കും. കഴിഞ്ഞ തവണ ബി.ജെ.പി ടിക്കറ്റിലാണ് ശ്രീവാസ്തവ് വഘോദിയ മേഖലയിൽ നിന്ന് വിജയിച്ചത്. ഇക്കുറി ബി.ജെ.പി ​നാമനിർദേശപത്രിക സമർപ്പിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ശ്രീവാസ്തവ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്.

''സ്ഥാനാർഥികളെ സംബന്ധിച്ച കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ഡൽഹിയിലെ മുതിർന്ന നേതാക്കളാണ്. ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്രപട്ടേലിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല​''-പ്രാദേശികമായി ബാഹുബലി എന്നറിയപ്പെടുന്ന ശ്രീവാസ്‍തവ് പറഞ്ഞു. 2002ലെ ഗുജറാത്ത് കലാപത്തിൽ പേരു ചേർക്കപ്പെട്ടയാളാണ് ശ്രീവാസ്തവ്.

സ്ഥാനാർഥിത്വം ലഭിക്കുന്നതിനായി താൻ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടില്ലെന്നും ശ്രീവാസ്തവ് വ്യക്തമാക്കി. അത് കൊണ്ട് എന്തുകാര്യം. എനിക്ക് പ്രധാനമന്ത്രി മോദിയുമായും അമിത് ഷായുമായും നേരിട്ട് ബന്ധ​മുണ്ട്. എന്നാൽ പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനാൽ അവരുമായി ബന്ധപ്പെടാൻ പോയില്ല. -ശ്രീവാസ്തവ് പറഞ്ഞു. സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചതിനു പിന്നാലെ

1995ലാണ് ശ്രീവാസ്തവ് ബി.ജെ.പിയിൽ ചേർന്നത്. അതുവരെ ശ്രീവാസ്തവും കുടുംബവും കോൺഗ്രസ്, ജനതാദൾ തുടങ്ങിയ പാർട്ടിക്കു വേണ്ടിയാണ് പ്രവർത്തിച്ചത്.

സ്വന്തം നിലക്ക് ബി.ജെ.പിയി​ലേക്ക് വന്നതല്ല ഞാൻ. 1995ൽ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ മോദിയും അമിത്ഷായും എന്നോട് പാർട്ടിയിൽ ചേരാൻ അഭ്യർഥിച്ചതാണ്. അതുകൊണ്ട് മാത്രമാണ് ബി.ജെ.പിയിൽ ചേർന്നത്-ശ്രീവാസ്തവ് അവകാശപ്പെട്ടു.

തനിക്ക് പകരം ഒരു പ്രാദേശിക തെരഞ്ഞെടുപ്പിൽ പോലും വിജയിക്കാത്ത വഡോദര ജില്ല നേതാവ് അശ്വിൻ പട്ടേലിനാണ് പാർട്ടി ടിക്കറ്റ് നൽകിയതെന്നും ശ്രീവാസ്തവ് ആരോപിച്ചു. തുടർന്ന് ദേഷ്യം വന്ന് പാർട്ടിയുടെ എല്ലാ ചുമതലകളും ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ ബി.ജെ.പി പ്രതികരിച്ചിട്ടില്ല.


Tags:    
News Summary - Denied BJP ticket, 6 time gujarat MLA rebels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.