ഇരകളുടെ ശബ്ദം അടിച്ചമർത്തുന്നു; ജനാധിപത്യം അപകടാവസ്ഥയിൽ -സോണിയ ഗാന്ധി

ഡൽഹി: രാജ്യത്തെ ജനാധിപത്യം ഏറ്റവും ക്ലേശകരമായ സാഹചര്യത്തിലൂടെ കടന്നുപോവുകയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ട്ടി ജനറൽ സെക്രട്ടറിമാരുടേയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. സോണിയ ഗാന്ധിയുടെ വീഡിയൊ സന്ദേശം കോൺഗ്രസ് തങ്ങളുടെ ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിട്ടുണ്ട്. രാജ്യത്തിനുവേണ്ടി പോരാടുകയാണ് കോൺഗ്രസ് പാർട്ടിയുടെ ലക്ഷ്യം. 'നമ്മുടെ അടിസ്ഥാന തത്വം ജനങ്ങളെ സേവിക്കലാണ്. ഇന്ന് രാജ്യത്തെ ജനാധിപത്യം ഏറ്റവും ക്ലേശകരമായ സാഹചര്യത്തിലൂടെ കടന്നുപോവുകയാണ്. ഇരകളുടെ ശബ്ദം അടിച്ചമർത്തപ്പെടുന്നു'-സോണിയ പറഞ്ഞു.

മനുഷ്യരുടെ പ്രശ്നങ്ങളിൽ ഇടപെടണമെന്നും അവർ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. രാജ്യത്തിെൻറ ഭരണഘടനയ്‌ക്കെതിരെ ആസൂത്രിതമായ ആക്രമണം നടക്കുകയാണ്. മുതലാളിമാരുടെ ലാഭത്തിനായി പൗരന്‍മാരുടെ താല്‍പ്പര്യങ്ങള്‍ ആസൂത്രിതമായി ഇല്ലാതാക്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്'- അവർ പറഞ്ഞു. 'ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി വരികയാണ്. നിയമത്തെ മാനിക്കുന്നതിനും ഇന്ത്യയുടെ പെണ്‍മക്കള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും പകരം ബി.ജെ.പി സര്‍ക്കാര്‍ കുറ്റവാളികളുടെ പക്ഷത്താണ്. ഇതാണോ പുതിയ രാജധര്‍മ്മം' സോണിയ ഗാന്ധി ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.