ന്യൂഡൽഹി: ഡൽഹിയിൽ രണ്ട് ഡോസ് വാക്സിനുമെടുത്ത ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. സരോജ ആശുപത്രിയിലെ സർജനായ ഡോ.അനിൽ കുമാർ റാവത്ത്(58) ആണ് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. മാർച്ച് ആദ്യവാരത്തിൽ തന്നെ ഡോക്ടർക്ക് കോവിഷീൽഡ് വാക്സിെൻറ രണ്ടാം ഡോസ് നൽകിയിരുന്നുവെന്ന് സഹപ്രവർത്തകരിൽ ഒരാളായ ഡോ.പി.കെ ഭരദ്വാജ് പറഞ്ഞു.
ആരോഗ്യനില വഷളായതിന് തുടർന്ന് ഡോക്ടറെ വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇതിന് തൊട്ട് മുമ്പും താൻ വാക്സിനെടുത്തിട്ടുണ്ടെന്നും രോഗമുക്തി നേടി തിരിച്ചുവരുമെന്നും അനിൽ കുമാർ പറഞ്ഞുവെന്ന് ഡോ.ഭരദ്വാജ് ഓർമിച്ചെടുത്തു. 1994 മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. അനിൽ കുമാർ റാവത്തിെൻറ വിയോഗം ആശുപത്രിക്കും ആരോഗ്യമേഖലക്കും കനത്ത നഷ്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിനെടുത്തതിന് ശേഷവും പല ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. പക്ഷേ ഇത്തരത്തിലൊരു മരണം ഇതാദ്യമാണ്. ഏകദേശം 12 ദിവസങ്ങൾക്ക് മുമ്പാണ് ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ആദ്യം ഡോക്ടർ വീട്ടുനിരീക്ഷണത്തിലായിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഡോ.ഭരദ്വാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.