ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനെന്ന് തെറ്റിദ്ധരിപ്പിച്ച് തന്നെ വിവാഹം ചെയ്തയാൾക്കെതിരെ പരാതിയുമായി പിഎച്ച്.ഡി വിദ്യാർഥിയായ യുവതി പൊലീസിൽ. ഇയാൾ താമസിക്കുന്ന സ്ഥലം നെറ്റ്ഫ്ലിക്സ് അക്കൗണ്ട് വഴി യുവതി തിരിച്ചറിഞ്ഞതോടെയാണ് കള്ളി വെളിച്ചത്തായത്. ജിതേന്ദർ എന്നു പേരുള്ള ഇയാൾക്ക് മറ്റൊരു ഭാര്യയുണ്ടെന്നും കണ്ടെത്തി.
സംഭവം പുറത്തായതോടെ ജിതേന്ദറും ഭാര്യയും കടന്നുകളഞ്ഞു. താൻ ഐ.ഐ.ടി ഖരഗ്പൂരിൽ നിന്നും എം.ടെക്കിൽ ബിരുദം നേടിയതായും ഐ.എസ്.ആർ.ഒയിൽ ചേരുന്നതിനു മുമ്പ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒയിൽ ജോലി ചെയ്തിരുന്നുവെന്നും ഇയാൾ തെറ്റിദ്ധരിപ്പിച്ചിരുന്നുവത്രെ. മാസ്റ്റർ ബിരുദത്തിെൻറ വ്യാജ സർട്ടിഫിക്കറ്റുകളും യുവതിയെ കാണിച്ചിരുന്നു. ജിതേന്ദ്രക്കെതിരെ പൊലീസ് സ്ത്രീധന കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.