തിഹാർ ജയിലിൽ ഇൻസുലിൻ അനുവദിക്കണമെന്ന കെജ്രിവാളിന്റെ ഹരജിയിൽ ഡൽഹി കോടതി വിധി പറയുന്നത് മാറ്റി

ന്യൂഡൽഹി: കടുത്ത പ്രമേഹരോഗബാധിതനായ തനിക്ക് തിഹാർ ജയിലിൽ ഇൻസുലിൻ അനുവദിക്കണമെന്നും വിഡിയോ കോൺഫറൻസ് വഴി ഡോക്ടറുടെ സേവനം അനുവദിക്കണമെന്നും കാണിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ഹരജിയിൽ വിധി പറയുന്നത് ഡൽഹി റോസ് അവന്യൂ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്രിവാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

വിഡിയോ കോൺ​ഫറൻസ് വഴി ദിവസവും 15 മിനിറ്റ് ഡോ. രവിചന്ദ്രറാവുവിന്റെ സേവനം അനുവദിക്കണമെന്നാണ് കെജ്രിവാളിന്റെ ആവശ്യം. ഡോക്ടർക്കൊപ്പം ഭാര്യ സുനിതയെയും വിഡിയോ കോൺഫറൻസിൽ ജോയിൻ ചെയ്യാൻ അനുവാദം നൽകണമെന്നും ഹരജിയിലുണ്ട്. മാർച്ച് 21ന് അറസ്റ്റ് ചെയ്തതുമുതൽ പ്രമേഹ രോഗത്തിന് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും കെജ്രിവാൾ പരാതിപ്പെട്ടു.

അതേസമയം, മധുരം കഴിച്ച് കെജ്രിവാൾ പ്രമേഹം വർധിപ്പിച്ച് ജാമ്യം നേടാൻ ശ്രമിക്കുകയാണെന്നായിരുന്നു ഇ.ഡിയുടെ വാദം. എന്നാൽ ഇത്തരം ആരോപണങ്ങളിലൂടെ കോടതിയെ സ്വാധീനിച്ച് വീട്ടിൽ നിന്ന് ​ഭക്ഷണം ലഭിക്കുന്നത് നിർത്തിച്ച് കെജ്രിവാളിനെ കൊല്ലാനാണ് ബി.ജെ.പിയും ഇ.ഡിയും ശ്രമിക്കുന്നതെന്ന് എ.എ.പി ആരോപിച്ചിരുന്നു.

Tags:    
News Summary - Delhi court reserves order on diabetic Arvind Kejriwal's plea for insulin in Tihar jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.