സുനന്ദയുടെ മരണം: ശശി തരൂരിനെതിരായ കേസിൽ വിധി വീണ്ടും മാറ്റി

ന്യൂഡൽഹി: ഭാര്യ സുനന്ദ പുഷ്‌കറിന്‍റെ മരണത്തിൽ കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിക്ക് മേൽ കുറ്റം ചുമത്തണമോ എന്ന കാര്യത്തിൽ ഡൽഹി കോടതി വിധി പറയുന്നത് മൂന്നാം തവണയും മാറ്റി. ഓഗസ്റ്റ് പതിനെട്ടിന് രാവിലെ പതിനൊന്ന് മണിക്ക് വിധി പറയും. കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന് കൂടുതൽ കാര്യങ്ങൾ വല്ലതും സമർപ്പിക്കാനുണ്ടെങ്കിൽ അതിനുള്ളിൽ സമർപ്പിക്കാമെന്നും ഡൽഹി റോസ് അവന്യൂ കോടതി വ്യക്തമാക്കി.

2014 ജനുവരി 17 ന് രാത്രി ഡൽഹിയിലെ ആഡംബര ഹോട്ടലിലാണ് സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം കൊലപാതമാണെന്നാണ് പൊലീസ് ആരോപിച്ചത്. എന്നാൽ, ഇതിനാവശ്യമായ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. ഒടുവില്‍ ആത്മഹത്യപ്രേരണക്കുറ്റം ചേര്‍ത്ത് 2018 മേയ് 15ന് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവ് ലഭിക്കും. എന്നാൽ, മരണകാരണം പോലും കണ്ടെത്താന്‍ കഴിയാത്ത കേസ് അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെടുന്നു. 

സുനന്ദ പുഷ്കറിന്‍റെത് ആകസ്മിക മരണമല്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവയുടെ ആരോപണം. മരണകാരണം വിഷം ഉള്ളിൽചെന്നതാണെന്നും ഇത് സ്വയംകഴിച്ചതോ കുത്തിവച്ചതോ ആകാമെന്നും പ്രോസിക്യൂട്ടർ പറയുന്നു. സുനന്ദ മാനസിക പീഡനത്തിന് ഇരയായിരുന്നു. നേരത്തെ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. സമ്മർദ്ദവും വിശ്വാസവഞ്ചനയും മൂലമാണ് അവർക്ക് പ്രശ്നങ്ങൾ തുടങ്ങിയതെന്നും പ്രോസിക്യൂട്ടർ കോടതി മുമ്പാകെ പറഞ്ഞു.

Tags:    
News Summary - Delhi court postponed pronounce order in Sunanda Pushkar death case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.