എം.െജ അക്ബർ നൽകിയ മാനനഷ്ടക്കേസിൽ പ്രിയ രമണിക്കെതിരെ കുറ്റം ചുമത്തി

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി എം.ജെ അക്ബർ നൽകിയ മാനനഷ്ടക്കേസിൽ മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരെ കുറ്റം ചു മത്തി. ഡൽഹി കോടതി ചുമത്തിയ കുറ്റം പ്രിയ രമണി നിഷേധിച്ചു. കേസ് വാദം കേൾക്കുന്നതിനായി മെയ് നാലിലേക്ക് മാറ്റി. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും പ്രിയയെ ഒഴിവാക്കിയിട്ടുണ്ട്.

എം.ജെ അക്ബർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മീടൂ കാമ്പയിനിനിടെ പ്രിയ രമണി ആരോപിച്ചിരുന്നു. പ്രിയക്ക് പിറകെ നിരവധി പേർ സമാന ആരോപണം ഉന്നയിച്ചതോടെ 2018 ഒക്ടോബർ 17ന് എം.ജെ അക്ബർ കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

പിന്നീട് തെറ്റായതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ച് തനിക്ക് മാനനഷ്ടമുണ്ടാക്കി എന്ന് കാണിച്ച് എം.ജെ അക്ബർ പ്രിയ രമണിക്കെതിരെ ഡൽഹി കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. തുടർന്ന് കോടതി പ്രിയക്കെതിരെ കുറ്റം ചുമത്തുകയായിരുന്നു. ഫെബ്രുവരി 25നാണ് പ്രിയ രമണിക്ക് ജാമ്യം അനുവദിച്ചത്. 10,000 രൂപ കെട്ടിവെച്ചായിരുന്നു ജാമ്യം നൽകിയത്.


Tags:    
News Summary - Delhi court framed charges against Priya Ramani In Defamation Case By MJ Akbar - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.