ന്യൂഡല്‍ഹി: ഈ സീസണില്‍ ഡല്‍ഹിയില്‍ ഈമാസം 29 വരെ 10,851 ചികുന്‍ഗുനിയ കേസുകള്‍ രേഖപ്പെടുത്തിയതായി നഗരസഭയുടെ റിപ്പോര്‍ട്ട്.
ഇതില്‍ 8720 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികളെ സംബന്ധിച്ച് തയാറാക്കിയ പട്ടികയില്‍ കഴിഞ്ഞ ആഴ്ച മാത്രം 640 കേസുകളാണ് രേഖപ്പെടുത്തിയതെന്ന് തെക്ക് ഡല്‍ഹി നഗരസഭ (എസ്.ഡി.എം.സി) പറഞ്ഞു. ഈ മാസം 22 വരെ 10,210 ചികുന്‍ഗുനിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ചികുന്‍ഗുനിയ ബാധയെ തുടര്‍ന്ന് 15 ഗുരുതര സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരും അസുഖം ബാധിച്ച് മരിച്ചിട്ടില്ല. 10 വര്‍ഷത്തിനുശേഷമാണ് ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലും ചികുന്‍ഗുനിയ ഇത്രയധികം വ്യാപിച്ചത്.
ഡല്‍ഹിയില്‍ ഈ മാസം 22 വരെ 3333 ഡെങ്കി കേസുകള്‍ രേഖപ്പെടുത്തിയിരുന്നത് 29 ആയപ്പോഴേക്കും 3650 ആയി. ഈ സീസണില്‍ എയിംസില്‍ അടക്കം വിവിധ ആശുപത്രികളിലായി 21 പേര്‍ ഡെങ്കി ബാധിച്ച് മരിച്ചതായാണ് കണക്ക്. 1996ല്‍ ഡല്‍ഹിയില്‍ 10,252 ഡെങ്കി കേസുകള്‍ രേഖപ്പെടുത്തുകയും 423 പേര്‍ മരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.