ന്യൂഡൽഹി: ജനാധിപത്യവും മതേതരത്വവും ഭീഷണി നേരിടുന്ന പ്രക്ഷുബ്ദമായ രാഷ്ട്രീയ അന്തരീക്ഷമാണ് രാജ്യത്തുള്ളെതന്നും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്തിനായി പ്രാർഥനാ യോഗങ്ങൾ സംഘടിപ്പിക്കണമെന്നും ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൗേട്ടാ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡൽഹിയിലെ ചർച്ചുകൾക്ക് ബിഷപ്പ് അനിൽ കൗേട്ടാ കത്തയച്ചു.
2019ൽ നമുക്ക് പുതിയ സർക്കാറുണ്ടാകും. നമ്മുടെ രാജ്യത്തിനായി മെയ്13 മുതൽ പ്രാർഥനാ യോഗങ്ങൾ സംഘടിപ്പിക്കണം. എല്ലാ വെള്ളിയഴ്ചയും ഉപവാസം നടത്തണമെന്നും കത്തിൽ പറയുന്നു. ഞായറാഴ്ചയിലെ കുർബാനക്കിടെ വിശ്വാസികൾക്ക് വായിച്ചു കേൾപ്പിക്കാനുള്ള പ്രാർഥനയും കത്തിനൊപ്പം നൽകിയിട്ടുണ്ട്. എന്നാൽ, ഒരു രാഷ്ട്രീയ പാർട്ടിയെ കുറിച്ചും കത്തിൽ പരാമർശമില്ല. ശരിയായ ജനാധിപത്യത്തിെൻറ ആവരണവും അന്തസും തെരഞ്ഞെടുപ്പിനുണ്ടാവെട്ടയെന്നും നമ്മുടെ രാഷ്ട്രീയ നേതാക്കളിൽ സത്യസന്ധമായ ദേശസ്നേഹം ജ്വലിക്കേട്ടയെന്നും പ്രാർഥനയിൽ പറയുന്നു.
രാജ്യത്തിെൻറ ദാരിദ്ര്യത്തിൽ ജീവിക്കാനാവശ്യമായത് നൽകേണമേ, ആദിവാസികളേയും ദലിതരേയും പാർശ്വവത്ക്കരിക്കപ്പെട്ടവരേയും രാഷ്ട്ര നിർമാണത്തിെൻറ മുഖ്യധാരയിലേക്കുയർത്തേണമേ, ദീർഘദൃഷ്ടിയുള്ളവരുടെ ഇടമെന്ന നിലയിൽ നിയമനിർമാണ സഭകളെ സംരക്ഷിക്കേണമേ, സമഗ്രത, കാര്യപ്രാപ്തി, നീതി എന്നിവയുടെ മുഖമുദ്രയെന്ന നിലയിൽ നിതിപീഠത്തെ ഉയർത്തേണമേ, സത്യത്തിന്റെയും ആത്മീയോന്നതിയുടേയും മാർഗമെന്ന നിലയിൽ പ്രിൻറ്, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങളെ നിലനിർത്തേണമേ, ദുഷ്ട ശക്തികളുടെ നുഴഞ്ഞു കയറ്റത്തിൽ നിന്ന് ഞങ്ങളുെട സ്ഥാപനങ്ങളെ രക്ഷിക്കേണമേ എന്നിങ്ങനെയാണ് പ്രാർഥന.
ഡൽഹി ആർച്ച് ബിഷപ്പിെൻ കത്ത് വിവാദമായിരിക്കുകയാണ്. ഇതിനെതിരെ ബി.ജെ.പി നേതൃത്വം രംഗത്തു വന്നു. ജാതികളെയും സമുദായങ്ങളേയും പ്രകോപിപ്പിക്കുന്നത് ശരിയല്ലെന്ന് ബി.ജെ.പി വക്താവ് എൻ.സി ഷൈന അഭിപ്രായപ്പെട്ടു. ഏതെങ്കിലും പാർട്ടിക്കു വോട്ട് ചെയ്യണമെന്നോ ചെയ്യേണ്ടെന്നോ നിങ്ങൾക്കു പറയാം. എന്നാൽ, മതേതരവും കപട മതേതരവും എന്ന നിലയിൽ പ്രയോഗിച്ചത് ദൗർഭാഗ്യകരമാണെന്ന് അവർ പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങൾ വളരെ സുരക്ഷിതത്വത്തോടെ കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് അഭിപ്രായപ്പെട്ടു. പ്രാർഥനക്കു പിന്നിൽ യാതൊരുവിധ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്ന് ആർച്ച് ബിഷപിെൻറ ഒാഫീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.