ബംഗളൂരു: മരിച്ചെന്ന് കരുതിയ മധ്യവയസ്കൻ ഒരു മാസത്തിനുശേഷം തിരിച്ചെത്തി. ഹാസനിലെ ശാൻക ഗ്രാമത്തിലാണ് സംഭവം. ഭാര്യയുമായി വഴക്കിട്ട് നാടുവിട്ട ശിവണ്ണയാണ് കഥാപാത്രം. ഇതിനിടയിൽ ശിവണ്ണയാണെന്ന് കരുതി മറ്റൊരാളുടെ മൃതദേഹം ദഹിപ്പിക്കുകയും സംസ്കാര ചടങ്ങുകൾ ബന്ധുക്കൾ നടത്തുകയും ചെയ്തു.
ശിവണ്ണയെ കാണാതായതോടെ ജൂൺ ആദ്യവാരം ഭാര്യ ദീപ ഹാസൻ റൂറൽ പൊലീസിൽ പരാതി നൽകിയിരുന്നു. രണ്ടുദിവസത്തിനു ശേഷം ഹാസൻ ബസ്സ്റ്റാൻഡിനടുത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹം തിരിച്ചറിയാത്ത നിലയിലായിരുന്നു. മരിച്ചയാൾ ധരിച്ചിരുന്ന കുപ്പായം ശിവണ്ണയുടേതല്ലെന്ന് ദീപ പറഞ്ഞെങ്കിലും കുപ്പായം പിന്നീട് മാറ്റിയതായിരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ സംസ്കര ിച്ചു. ജൂൺ 28ന് സഞ്ചയനവും നടത്തി. ഇതൊന്നുമറിയാതെ ശിവണ്ണ കഴിഞ്ഞദിവസം ബംഗളൂരുലെ സിങ്കസാന്ദ്രയിെല സഹോദരി മല്ലികയുടെ വീട്ടിലെത്തി. ശിവണ്ണയെ കണ്ട് ഞെട്ടിയ സഹോദരി മല്ലിക ദീപയെയും ബന്ധുക്കളെയും വിളിച്ച് കാര്യം പറഞ്ഞു. തുടർന്ന് ദീപയും ബന്ധുക്കളും ബംഗളൂരുവിലെത്തി ശിവണ്ണയെ കൂട്ടിക്കൊണ്ടുപോയി. വീടുവിട്ട ശിവണ്ണ തുമകൂരുവിലെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.