വിദ്വേഷ പരാമർശം നടത്തിയ എം.പിക്ക് സ്ഥാനക്കയറ്റം നൽകണോ എന്ന് പ്രധാനമന്ത്രി തീരുമാനിക്കട്ടെ -ഡാനിഷ് അലി

ന്യൂഡൽഹി: പാർലമെന്റിന് പുറത്ത് വിദ്വേഷ പരാമർശം നടത്തിയവർക്ക് സ്ഥാനക്കയറ്റം നൽകുന്നതാണ് പതിവെന്നും പാർലമെന്റിൽ വിദ്വേഷ പരാമർശം നടത്തിയ വ്യക്തിക്ക് സ്ഥാനക്കയറ്റം നൽകണോ എന്നത് പ്രധാനമന്ത്രി തീരുമാനിക്കട്ടെയെന്നും ബി.എസ്.പി എം.പി ഡാനിഷ് അലി. നേരത്തെ പാർലമെന്റിന് പുറത്ത് നടത്തിയിരുന്ന വിദ്വേഷ പരാമർശങ്ങൾ ഇപ്പോൾ പാർലമെന്റിന് ഉള്ളിലെത്തി. ബി.ജെ.പി എം.പിയുടെ വിദ്വേഷ പരാമർശങ്ങൾ വേദനിപ്പിച്ചു. ഇത് ഒരാൾക്ക് നേരെയുള്ള അക്രമമല്ല, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും എതിരെയുള്ളതാണ് -ഡാനിഷ് അലി പറഞ്ഞു. ബി.ജെ.പി എം.പിയായ രമേശ് ബിദൂരി തനിക്കെതിരെ പാർലമെന്റിൽ നടത്തിയ കേട്ടാലറയ്ക്കുന്ന വിദ്വേഷപരാമർശങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


Full View


ബിദൂരിക്കെതിരെ നിയമാനുസൃതമായി നടപടിയെടുക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവിനെതിരെ നടപടിയെടുത്തത് പെട്ടെന്നായിരുന്നു. പിന്നെ ഇപ്പോൾ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു.

വ്യാഴാഴ്ച ചാന്ദ്രയാൻ-3 ചർച്ചക്കിടെയായിരുന്നു ബിദൂരി, ഡാനിഷ് അലിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ഭീകരവാദി, തീവ്രവാദി (ആതങ്ക് വാദി, ഉഗ്രവാദി) എന്ന് ആവർത്തിച്ച് ഡാനിഷ് അലിയെ വിളിച്ചുകൊണ്ടിരുന്ന ബിധുരി ചേലാകർമം നടത്തിയവൻ (കട് വ), മുസ്‍ലിം തീവ്രവാദി (മുല്ല ആതങ്കവാദി), കൂട്ടിക്കൊടുപ്പുകാരൻ (ഭഡ്‍വ) എന്നൊക്കെ വിളിച്ചതിനൊടുവിൽ ഈ മുല്ലയെ പുറത്തേക്കെറിയൂ എന്നും ആവശ്യപ്പെട്ടു. ഇത് കേട്ട് മുൻ കേന്ദ്രമന്ത്രിമാരായ ഹർഷവർധന, രവിശങ്കർ പ്രസാദിദ് എന്നിവർ പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ ഉണ്ടായിരുന്നു.

രമേശ് ബിധുരിയുടെ വിദ്വേഷവാക്കുകൾ സഭാ നടപടികളിൽനിന്ന് നീക്കിയ ലോക്സഭ സ്പീക്കർ ഓം ബിർള നടപടി താക്കീതിലൊതുക്കി. എം.പിയെ അറസ്റ്റുചെയ്യണമെന്നും പാർലമെന്റിൽനിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷം മുറവിളികൂട്ടിയതിനു പിന്നാലെ ബിധുരിക്ക് ബി.ജെ.പി കാരണം കാണിക്കൽ നോട്ടീസ് നൽകി.

Tags:    
News Summary - danish ali against BJP leader Ramesh Bidhuri's offensive remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.