കോട്ട: വയലിൽ വെള്ളമെത്തിക്കുന്ന പമ്പ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് രാജസ്ഥാനിൽ ദലിത് യുവാവിനെ അടിച് ചുകൊന്നു. ഘട്ടോളിയിലെ മിവാഖെഡ ഗ്രാമത്തിലാണ് ധുലിചന്ദ് മീണ എന്ന 40കാരൻ കൊല്ലപ്പെട്ടത്. സമീപ ഗ്രാമത്തിലേ ക്ക് പോവുകയായിരുന്ന യുവാവിനെ 60കാരനായ പുരിലാൽ തൻവാറും മക്കളായ ദേവി സിങ്ങും മോഹനും ചേർന്ന് പിടികൂടി പരസ്യ വിചാരണ നടത്തുകയായിരുന്നു.
ചോദ്യം ചെയ്യൽ അക്രമത്തിൽ കലാശിച്ചതോടെ നാട്ടുകാരും പങ്കാളികളായി. ഗുരുതരാവസ്ഥയിലായ ധുലിചന്ദിനെ പിതാവെത്തി ആദ്യം വീട്ടിലും പിന്നീട് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം നടന്ന മോഷണത്തെക്കുറിച്ച് തൻവാറും മക്കളും ധുലിചന്ദിെൻറ പിതാവിനെ ധരിപ്പിച്ചിരുന്നതായി പറയുന്നു. മകനെ ശാസിച്ച പിതാവ് ധുലിചന്ദിനെതിരെ കേസ് നൽകാനും നിർദേശിച്ചിരുന്നു. ഇതിനിടെയാണ് ആൾക്കൂട്ടത്തിെൻറ സഹായത്തോടെ തൻവാറിെൻറ കുടുംബം ‘ശിക്ഷ’ നടപ്പാക്കിയത്. പ്രതികൾക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹം പിന്നീട് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.