ന്യൂഡൽഹി: രാജ്യത്ത് കടുത്ത ആശങ്ക ഉയർത്തി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു. 24 മണിക്കൂറിനിടെ, 93,249 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 513 പേർ മരിച്ചു. 25 ദിവസമായി രാജ്യത്ത് രോഗികളുടെ എണ്ണം തുടർച്ചയായി വർധിക്കുകയാണ്. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞദിവസം ബ്രസീലിനെ മറികടന്ന് ഇന്ത്യ ഒന്നാമത് എത്തിയിരുന്നു.
അതിനിടെ, രാജ്യത്ത് കോവിഡ് വ്യാപനം കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുെട അധ്യക്ഷതയിൽ ഞായറാഴ്ച ഉന്നതതല യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയക്കാൻ േയാഗം തീരുമാനിച്ചു. അതേസമയം, പുതുതായി സ്ഥിരീകരിച്ച കേസുകളിൽ 80.96 ശതമാനവും മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, കർണാടക, ഡൽഹി, തമിഴ്നാട്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽനിന്നാണ്.
കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ് - 57,074. രാജ്യത്ത് നിലവിൽ 6,91,597 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 76.41 ശതമാനവും മഹാരാഷ്ട്ര, കർണാടക, ഛത്തിസ്ഗഢ്, കേരളം, പഞ്ചാബ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ്. മരണ സംഖ്യയും മഹാരാഷ്ട്രയിലാണ് കൂടുതൽ (222).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.