ആർ. നല്ലകണ്ണ്

മുതിർന്ന സി.പി.ഐ നേതാവ് ആർ. നല്ലകണ്ണ് അന്തരിച്ചു

ചെന്നൈ: മുതിർന്ന സി.പി.ഐ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ആർ. നല്ലകണ്ണ് അന്തരിച്ചു. ചെന്നൈയിലെ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയ്ക്ക് 1.55ഓടെയായിരുന്നു അന്ത്യം. 101 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഫെബ്രുവരി ഒന്നിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. അവയവങ്ങളുടെ പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

1925 ഡിസംബർ 26ന് തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഠത്താണ് നല്ലകണ്ണ് ജനിച്ചത്.15-ാം വയസ്സിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അംഗമായി. 80 വർഷത്തിലേറെ നീണ്ട സജീവ രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 13 വർഷത്തോളം (1992-2005) സി.പി.ഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. പാർട്ടി ദേശീയ എക്‌സിക്യുട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനും ജനകീയ പ്രക്ഷോഭങ്ങളിൽ ഏർപ്പെട്ടതിനും പലതവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. നെല്ലൈ ഗൂഢാലോചനക്കേസിൽ ശിക്ഷിക്കപ്പെട്ട അദ്ദേഹം വർഷങ്ങളോളം ജയിലിലായിരുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിലെ ധാർമികതയുടെ പ്രതീകമായാണ് നല്ലകണ്ണ് അറിയപ്പെടുന്നത്. തമിഴ്‌നാട് സർക്കാർ നൽകിയ അവാർഡ് തുകയായ ഒരു ലക്ഷം രൂപ പാർട്ടിക്ക് നൽകുകയും, തനിക്ക് ലഭിച്ച വീട് സർക്കാരിന് തിരികെ നൽകുകയും ചെയ്ത ചരിത്രം അദ്ദേഹത്തിനുണ്ട്. സാധാരണക്കാർക്കിടയിൽ ജീവിച്ച അദ്ദേഹം അവസാനകാലം വരെ വാടകവീട്ടിലായിരുന്നു താമസം. നദീജല തർക്കങ്ങൾ, മണൽ മാഫിയക്കെതിരായ പോരാട്ടം, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. താമിരഭരണി നദിയിലെ മണൽക്കൊള്ളക്കെതിരെ നടത്തിയ നിയമപോരാട്ടങ്ങൾ ശ്രദ്ധേയമാണ്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ലളിതമായ ജീവിതശൈലി കൊണ്ടും വിട്ടുവീഴ്ചയില്ലാത്ത ആദർശങ്ങൾ കൊണ്ടും തമിഴ് രാഷ്ട്രീയത്തിൽ എക്കാലവും ആദരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു ‘അയ്യാ’ എന്ന് അനുയായികൾ വിളിക്കുന്ന ആർ. നല്ലകണ്ണ്.

തമിഴ് രാഷ്ട്രീയത്തിലെ പോരാളി

െചന്നൈ: മുതിർന്ന സ്വാതന്ത്ര്യസമര സേനാനിയും സി.പി.ഐ നേതാവുമായ ആർ. നല്ലകണ്ണ് തമിഴകത്തിലെ അവകാശപോരാട്ടങ്ങൾക്കുവേണ്ടി ജീവിതമുഴിഞ്ഞുവെച്ച പോരാളിയായിരുന്നു. സാമൂഹികമായി ദുരിതമനുഭവിക്കുന്ന പിന്നാക്ക സമൂഹങ്ങളുടെ തുല്യ അവസരങ്ങൾക്കായി നിലകൊണ്ടു. സമൂഹത്തോട് പ്രതിബദ്ധതയോടെയും നിസ്വാർഥമായും പ്രവർത്തിച്ച നല്ലകണ്ണ് രാഷ്ട്രീയ തലങ്ങൾക്കപ്പുറം ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ്.

തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഠത്തിൽ 1925 ഡിസംബർ 26ന് ജനിച്ച നല്ലകണ്ണ് രാമസാമിയുടെയും കരുപായിയുടെയും പത്തു മക്കളിൽ മൂന്നാമനായിരുന്നു. സമ്പന്ന കുടുംബമായിരുന്നു ഇവരുടേത്. മഹാത്മാ ഗാന്ധി നയിച്ച സ്വാതന്ത്ര്യസമരത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് പിതാവിന്റെ എതിർപ്പ് വകവെക്കാതെ സ്കൂൾ കാലഘട്ടത്തിൽതന്നെ കോൺഗ്രസ് സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് തുടങ്ങി. 1943ൽ തിരുനൽവേലിയിലുള്ള മധുരയിലെ ദി ഹിന്ദു കോളജിൽ പഠിക്കുമ്പോൾ 17ാം വയസ്സിൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടനായി സി.പി.ഐയിൽ ചേർന്നു.

1948ൽ സ്വതന്ത്ര ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ 1949 ഡിസംബർ 20ന് നല്ലകണ്ണിനെ അറസ്റ്റ് ചെയ്യുകയും പൊലീസ് കസ്റ്റഡിയിൽ പീഡനത്തിന് വിധേയനാക്കുകയും ചെയ്തു. നെല്ലൈ ഗൂഢാലോചന കേസിൽ പി. മാണിക്കം, മായണ്ടി ഭാരതി എന്നിവരുൾപ്പെടെയുള്ള മറ്റു കമ്യൂണിസ്റ്റ് നേതാക്കൾക്കൊപ്പം നല്ലകണ്ണും ഉൾപ്പെട്ടിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഏഴ് വർഷം തടവുശിക്ഷ അനുഭവിച്ച അദ്ദേഹം 195ൽ മോചിതനായി. മൊത്തം 14 വർഷക്കാലത്തിലധികം ജയിൽവാസമനുഭവിച്ചു. ഏറെക്കാലം ഒളിവിലുമായിരുന്നു. തമിഴ്നാട്ടിൽ കർഷക പ്രസ്ഥാനങ്ങൾ സ്ഥാപിക്കുന്നതിൽ നല്ലകണ്ണ് നിർണായക പങ്ക് വഹിച്ചു. 1946ൽ സി.പി.ഐ പാർട്ടി മുഖപത്രമായ ജനശക്തിയിൽ പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ടു. പിന്നീട് അദ്ദേഹം 25 വർഷം സി.പി.ഐയുടെ കർഷക വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ജാതി അനീതികൾക്കെതിരെ നിരന്തരം ശബ്ദമുയർത്തി.

കലാപത്തിനിടെ അദ്ദേഹത്തിന്റെ അമ്മായിയപ്പൻ അണ്ണാസാമി കൊല്ലപ്പെട്ടു. സർക്കാർ നൽകിയ സാമ്പത്തിക സഹായം പിന്നാക്ക സമുദായത്തിൽപ്പെട്ട ദുരിതബാധിതരായ രണ്ട് കുട്ടികളെ സഹായിക്കാൻ വിനിയോഗിച്ചു. ഭാര്യ രഞ്ജിതം സ്കൂൾ ഹെഡ്മിസ്ട്രസായി വിരമിച്ചു. 2016ൽ 82 വയസ്സുള്ളപ്പോൾ രഞ്ജിതം ചെന്നൈയിൽവെച്ച് അന്തരിച്ചു. ഇവർക്ക് രണ്ട് പെൺമക്കളാണ്. 

Tags:    
News Summary - CPI veteran R Nallakannu passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.