ന്യൂഡൽഹി: ഗോമൂത്രം ലിറ്ററിന് പത്തുരൂപ നിരക്കിൽ കന്നുകാലികർഷകരിൽ നിന്ന് ശേഖരിക്കണമെന്ന് ഛത്തിസ്ഗഢ് സർക്കാറിനോട് ഒൗദ്യോഗികസമിതിയായ ഗോ സേവാ ആയോഗ് ആവശ്യപ്പെട്ടു.
കറവവറ്റിയ കാലികളെ കർഷകർ ഉപേക്ഷിക്കുന്നതും ഭക്ഷണവും വെള്ളവും നൽകാതിരിക്കുന്നതും സംസ്ഥാനത്ത് വ്യാപകമാണ്. ഇത് അവസാനിപ്പിക്കാൻ സർക്കാർ ഗോമൂത്രം ശേഖരിച്ച് കർഷകരെ സഹായിക്കണമെന്ന് ഗോസേവാ ആയോഗ് ആവശ്യപ്പെട്ടു. ശേഖരിക്കുന്ന ഗോമൂത്രം രാസവളം, കീടനാശിനി തുടങ്ങിയവ വികസിപ്പിച്ചെടുക്കാനും ഗവേഷണങ്ങൾക്കും ഉപയോഗപ്പെടുത്താമെന്നും ആയോഗ് ചെയർമാൻ വിശേശ്വർ പേട്ടൽ പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് ഛത്തിസ്ഗഢിൽ ബി.ജെ.പി നേതാവിെൻറ ഗോശാലയിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ പശുക്കൾ ചത്തിരുന്നു. കറവവറ്റിയ പശുക്കളെ വയലുകളിലും മറ്റും ഉേപക്ഷിക്കുകയായിരുന്നു. ഗോമൂത്രം പണംനൽകി സീകരിക്കുന്നതോടെ ഇത്തരം പ്രശ്നം ഇല്ലാതാവുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.