ഇന്ദോർ: കോവിഡിെൻറ ‘ഹോട്സ്പോട്ട്’ ആണ് മധ്യപ്രദേശിലെ ഇന്ദോർ. ദിനംപ്രതി രോഗികൾ കൂടിവ രുന്നു. മരണ നിരക്കും. മഹാമാരിയെ കുടത്തിലടക്കാൻ അധികാരികൾ കൈമെയ് മറന്ന് അധ്വാനി ക്കുന്നു.
അതിനിടക്കാണ് അസാധാരണമായ മറ്റൊരു പ്രശ്നം. നഗരത്തിലെ മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ മരണനിരക്ക് പരിധി വിട്ട് ഉയർന്നിരിക്കുന്നു. എന്നാൽ, മരണങ്ങൾക്കൊന്നും ക ോവിഡുമായി ബന്ധമില്ല. അതേസമയം, മരിച്ചവരെല്ലാം കടുത്ത രക്തസമ്മർദവും പ്രമേഹവുമുള്ളവർ.
ഒരാഴ്ചയായി ഇങ്ങനെയൊരു കാര്യം അധികാരികളുടെ ശ്രദ്ധയിൽപെട്ടിട്ട്. നഗരത്തിലെ മൗവ് നക്ക, ഖജ് രാന, സിർപുർ, ലൂനിയപുര എന്നീ നാല് ഖബർസ്ഥാനുകളിൽ ഏപ്രിലിലെ ആദ്യ ആഴ്ചയിൽ ദിവസം 127 മുസ്ലിംകളെയാണ് ഖബറടക്കിയത്. എന്നാൽ, മാർച്ചിൽ നാലിടത്തും കൂടി 130 പേരെയും.
ഏപ്രിൽ ഏഴിന് മരിച്ച മുംതാസിന് ന്യൂമോണിയയായിരുന്നു അസുഖം. ഇവരുടെ കോവിഡ് ഫലം നെഗറ്റിവ് ആയിരുന്നു. ഭർത്താവ് മരിച്ചതിനെ തുടർന്ന് നാല് മാസമായി അവർ വീടു വിട്ട് പുറത്തിറങ്ങിയിട്ടില്ലെന്ന് മകൻ മുഹമ്മദ് ഇക്റാം പറഞ്ഞു. ഏപ്രിൽ ആറിന് മരിച്ച 85 കാരി കശീശുന്നീസക്ക് പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ചെറുമകൻ സബീർ അലി പറഞ്ഞു.
മരണങ്ങൾക്ക് കോവിഡ് ബന്ധമില്ലെങ്കിലും മറ്റ് ഗുരുതര രോഗങ്ങളുള്ളവർ ശരിയായ ചികിത്സ കിട്ടാതെ അവഗണിക്കപ്പെടുന്നതാണോയെന്ന സംശയം ഉയർന്നിട്ടുണ്ടെന്ന് ഇന്ദോർ കലക്ടർ മനീഷ് സിങ് പറഞ്ഞു. കർശന നിബന്ധനകളുള്ളതിനാൽ മിക്കവാറും ക്ലിനിക്കുകൾ അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തെ മരണനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ദോർ മരണങ്ങളിൽ അസാധാരണത്വമുണ്ട്.
ഇത് പരിശോധിക്കുന്നതിനായി 60 അംഗ ആരോഗ്യ പരിശോധന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. ജനസാന്ദ്രതയേറിയ മുസ്ലിം മേഖലകളിൽ വൈറൽ പനി, എച്ച് 1, എൻ1 പനി എന്നിവയും മരണകാരണമാകുന്നുണ്ടെന്ന് ഖജ് രാന മയൂർ ആശുപത്രിയിലെ ഡോക്ടർ റിയാസ് സിദ്ദീഖി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.