ന്യൂഡൽഹി: കോവിഡ് 19 ഭീതി പടർന്നതോടെ ജീവനക്കാർക്ക് ജാഗ്രത നിർദേശങ്ങളുമായി മാധ്യമ സ്ഥാപനങ്ങൾ. ഭൂരിഭാഗം ജീവനക്കാരും ഒാഫിസിൽ വേരെണ്ടന്നും എഡിറ്റിങ് അടക്കം ജോലികൾ വീടുകളിൽനിന്ന് ചെയ്താൽ മതിയെന്നും എൻ.ഡി.ടി.വി, ഇന്ത്യൻ എക്സ്പ്രസ്, സി.എൻ.എൻ എന്നീ മാധ്യമസ്ഥാപനങ്ങൾ ജീവനക്കാരോട് നിർദേശിച്ചു.
സ്വയം െഎസൊലേഷനിലാക്കി സ്വന്തം നിലക്ക് റിപ്പോർട്ടിങ് നടത്താൻ എൻ.ഡി.ടി.വി ജീവനക്കാർക്ക് അയച്ച സർക്കുലറിൽ ആവശ്യപ്പെട്ടു. പരിഭ്രാന്തി ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് നടപടി. റിപ്പോർട്ടർമാരും കാമറാമാന്മാരും വീടുകളിൽ നിന്ന് റിപ്പോർട്ടിങ് സ്ഥലേത്തക്ക് നേരിട്ട് പോകുകയും മടങ്ങുകയും ചെയ്താൽ മതി. സദസ്സിനെ പെങ്കടുപ്പിച്ച് ഒരു പരിപാടിയും ഷൂട്ട് ചെയ്യില്ല.
അനിവാര്യമല്ലാതെ അതിഥികളെ സ്റ്റുഡിയോയിൽ കൊണ്ടുവരില്ല. ആമസോൺ പോലുള്ള ഹോം ഡെലിവറി സംവിധാനങ്ങൾ ഒാഫിസിൽ അനുവദിക്കില്ല. സന്ദർശകരെ പ്രോത്സാഹിപ്പിക്കില്ല. സ്ഥാപനത്തിെൻറ ധനകാര്യ, നിയമ, വിപണന വിഭാഗങ്ങൾ അടക്കം എല്ലാ സേവനങ്ങളും വീടുകളിലിരുന്നു ചെയ്താൽ മതി.
തിങ്കളാഴ്ച മുതൽ നിർദേശങ്ങൾ നടപ്പാക്കാനാണ് തീരുമാനം. സി.എൻ.എൻ - െഎ.ബി.എൻ ചാനലും ഇതേ രീതി നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ സമാന ക്രമീകരണം മൂന്നു ദിവസമായി നടപ്പാക്കുന്നുണ്ട്. റിേപ്പാർട്ടിങ് സ്ഥലത്ത് പോയി തിരിച്ച് വീട്ടിലേക്കുതന്നെ എത്തിയാണ് റിപ്പോർട്ടർമാർ വാർത്തകൾ അയക്കുന്നത്. വാർത്തകൾ സബ് എഡിറ്റർമാർ എഡിറ്റ് ചെയ്ത് അയക്കുന്നതും വീടുകളിൽനിന്നാണ്. പേജ് രൂപകൽപനയും അച്ചടിയുമാണ് ഓഫിസിൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.