ചെന്നൈ: നഗരത്തിലെ രണ്ട് മാധ്യമ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ് പത്ര മായ ‘ദിനകരൻ’ ലേഖകനും ‘സത്യം’ വാർത്ത ചാനലിെൻറ െഡപ്യൂട്ടി എഡിറ്റർക്കുമാണ് രോഗം. ദി നകരൻ റിപ്പോർട്ടർ താമസിച്ച തിരുവല്ലികേണി പെരിയമേടിലെ ലോഡ്ജും പരിസരവും നിയ ന്ത്രിത മേഖലയായി പ്രഖ്യാപിച്ചു.
തമിഴ്നാട് ആരോഗ്യ മന്ത്രി വിജയഭാസ്ക്കറിെൻറയും വകുപ്പ് സെക്രട്ടറി ബീല രാജേഷിെൻറയും ദൈനംദിന വാർത്താസമ്മേളനങ്ങളിൽ 24കാരനായ ദിനകരൻ റിപ്പോർട്ടർ പെങ്കടുത്തിരുന്നു. ഇദ്ദേഹത്തോടൊപ്പം താമസിച്ച അഞ്ച് മാധ്യമ പ്രവർത്തകർ ഉൾപ്പെടെ 50 പേർക്ക് സമ്പർക്കവിലക്കേർപ്പെടുത്തി.
ചെന്നൈ പാരിമുനയിൽ ലോക്ഡൗൺ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.െഎക്ക് രോഗബാധ. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്ത പൊലീസുകാരെ നിരീക്ഷണത്തിലാക്കി. അതിനിടെ, തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം 1,477 ആയി. 24 മണിക്കൂറിനിടെ 105 പേർക്കാണ് രോഗം സ്ഥിരീകരിച്ചു. ചെന്നൈ നഗരത്തിൽ രോഗബാധിതരുടെ എണ്ണം 285 ആയി. കോയമ്പത്തൂരിൽ പുതുതായി അഞ്ചുപേരിൽ രോഗബാധ കണ്ടെത്തി. ഇതിൽ നവജാത ശിശുവും ഉൾപ്പെടും. ഞായറാഴ്ച മരണം റിപ്പോർട്ട് ചെയ്തില്ല. 24 മണിക്കൂറിനിടെ 46 പേർക്ക് രോഗം ഭേദമായി.
ഹിമാചൽ പ്രദേശിൽ രണ്ടുതവണ നെഗറ്റീവായ ഒരാൾക്ക് മൂന്നാമത്തെ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. ഇയാൾ തബ്ലീഗ് പ്രവർത്തകനാണ്. മധ്യപ്രദേശിലെ ഭോപ്പാലിൽ 12 ദിവസം പ്രായമായ പെൺകുട്ടിക്കും അമ്മക്കും രോഗം സ്ഥിരീകരിച്ചു. കുട്ടിയെ ശുശ്രൂഷിച്ച നഴ്സിൽനിന്നാകാം രോഗം പകർന്നതെന്ന് സംശയിക്കുന്നു. നഴ്സിന് രോഗം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.