ന്യൂഡൽഹി: മുംബൈയിലും ദൽഹിയിലും ഒരാൾ വീതം മരിച്ചതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 11 ആയി. ആകെ രോഗികളുടെ എണ്ണം 519ഉം. അഹ്മദാബാദ് സ്വദേശിയായ 65കാരനാണ് മുംബൈയിൽമരിച്ചത്. യു.എ.ഇയിൽനിന്ന് അടുത്തിടെയാണ് നാട്ടിലെത്തിയത്.പനിയും ചുമയും ശ്വാസതടസ്സവും മൂലം ചികിത്സ തേടിയ ഉടൻ മുംബൈ കസ്തൂർബ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടായിരുന്നു മരണം.
ഉയർന്ന രക്തസമ്മർദവും പ്രമേഹവുമുള്ള രോഗിയായിരുന്നു. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത്-101 പേർ. തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 15 ആയി. മൂന്നു മരണം റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് മരണസംഖ്യയിലും മുന്നിൽ. ബിഹാർ, കർണാടക, ഡൽഹി, ഗുജറാത്ത്, പഞ്ചാബ്, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഒാരോ മരണവും റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ രോഗികളിൽ 41 പേർ വിദേശികളാണ്. 1,87,904 പേർ നിരീക്ഷണത്തിൽ തുടരുന്നുണ്ട്. 35,073 പേർ 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയവരാണ്. ലോക്ഡൗൺ സമ്പൂർണമായി നടപ്പാക്കി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഒപ്പംനിന്നതോടെ രാജ്യത്ത് ജനജീവിതം നിശ്ചലമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.