ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് വ്യാപനം സ്ഫോടനാത്മക സാഹചര്യത്തിലെത്തിയിട്ടില്ലെന്ന് ലോകാരോഗ്യസംഘടന. രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗൺ പിൻവലിക്കുന്നത് രോഗവ്യാപന സാധ്യത കൂട്ടുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നു.
ലോകാരോഗ്യസംഘടന എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ റയാനാണ് ഇക്കാര്യം പറഞ്ഞത്. മൂന്നാഴ്ചയിലാണ് നിലവിൽ ഇന്ത്യയിൽ കോവിഡ് രോഗികൾ ഇരട്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഒാരോ സ്ഥലത്തും കോവിഡ് ഉണ്ടാക്കുന്ന ആഘാതം വ്യത്യസ്തമാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും വ്യത്യസ്തമായ തോതിലാണ് കോവിഡ് വ്യാപിക്കുന്നതെന്നും അേദഹം പറഞ്ഞു.
ദക്ഷിണേഷ്യയിൽ ഇന്ത്യയെ കൂടാതെ പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് സ്ഫോടനാത്മക സാഹചര്യത്തിലല്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. കോവിഡ് വ്യാപിക്കുന്നത് തടയാൻ ഇന്ത്യ സ്വീകരിച്ച നടപടികൾ ഫലംകണ്ടിട്ടുണ്ട്. അത് പിൻവലിക്കുന്നതോടെ കോവിഡ് രോഗികൾ വർധിച്ചേക്കാം. നഗരങ്ങളിലേക്കുള്ള വലിയ രീതിയിലുള്ള ആഭ്യന്തര കുടിയേറ്റമാണ് ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളിയെന്നും ലോകാരോഗ്യസംഘടന കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.