മുംബൈ: കോവിഡ് ബാധിച്ച യുവതി പ്രസവിച്ചു. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നാഗ്പൂർ ഇന്ദിരാഗാന്ധി സർക്കാർ മെഡിക്കൽ കോളജിലായിരുന്നു 28 കാരിയുടെ പ്രസവം.
മൂന്ന് ദിവസങ്ങൾക്ക് ശേഷം കുഞ്ഞിന് കോവിഡ് പരിശോധന നടത്തുമെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടൻറ് ഡോ. സാഗർ പാണ്ഡെ പറഞ്ഞു.
രോഗബാധിത പ്രദേശങ്ങളിലെ ഗർഭിണികളെ മുഴുവൻ കോവിഡ് പരിശോധനക്ക് വിധേയമാക്കാനുള്ള ‘െമാബൈൽ ഡിസ്പെൻസറി’ സംവിധാനം നാഗ്പൂർ മുൻസിപ്പൽ കോർപറേഷൻ നടപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.