ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ചൈനയിൽ നിന്നും 6,50000 കോവിഡ് പരിശേ ാധനാ കിറ്റുകൾ ഇറക്കുമതി ചെയ്യുന്നു. ചൈനയിൽ നിന്നും 550,000 ആൻറിബോഡി ടെസ്റ്റിംഗ് കിറ്റുകളും 100,000 ആർ.എൻ.എ എക്സ്ട്രാക ്ഷൻ കിറ്റുകളും വ്യാഴാഴ്ച രാവിലെ ഇന്ത്യയിലേക്ക് അയച്ചതായാണ് റിപ്പോർട്ട്.
മെഡിക്കൽ സപ്ലൈകൾക്കും സുരക്ഷ ഉപകരണങ്ങൾക്കുമായി ചൈനീസ് സ്ഥാപനങ്ങൾക്ക് ഇന്ത്യ നൽകിയ ഓർഡറിെൻറ ഭാഗമായാണ് കോവിഡ് ടെസ്റ്റ് കിറ്റുകളും ഇന്നെത്തുക. വിദേശകാര്യ മന്ത്രാലയത്തിെൻറ ശ്രമങ്ങളുടെ ഭാഗമായാണ് ചൈനയിൽ നിന്നും മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ ധാരണയിലെത്തിയത്. ഗ്വാങ്‌ഷ്വേ വോണ്ട്ഫോയിൽ നിന്നും 300,000 റാപ്പിഡ് ആൻറിബോഡി ടെസ്റ്റിംഗ് കിറ്റുകളും സുഹായ് ലിവ്‌സോണിൽ നിന്ന് 250,000 കിറ്റും ഷെൻഷെനിൽ നിന്ന് 100,000 ആർ.എൻ.എ എക്സ്ട്രാക്ഷൻ കിറ്റുകളുമാണ് ബുധനാഴ്ച രാത്രി വിമാനത്തിൽ കയറ്റിയത്. ഇത് ഇന്ന് ഇന്ത്യയിലെത്തുമെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു.
ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയും ഗ്വാങ്‌ഷ്വേയിലെ കോൺസുലേറ്റും മെഡിക്കൽ ഉപകരണങ്ങൾ അയക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്. കോവിഡ് -19 അനുബന്ധ മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് സുഗമമാക്കുന്നതും മരുന്ന് ഉൽപാദന വിതരണ ശൃംഖല തുറന്നിടുന്നതും ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കുമെന്ന് ചൈനയിലെ ഇന്ത്യൻ അംബാസിഡർ വിക്രം മിശ്ര അഭിപ്രായപ്പെട്ടിരുന്നു.
ഗൗണുകൾ, കയ്യുറകൾ, മാസ്കുകൾ, ഗോഗിളുകൾ എന്നിവ അടങ്ങിയ 15 ദശലക്ഷം പേഴ്‌സണൽ പ്രൊട്ടക്റ്റീവ് ഉപകരണ (പി.പി.ഇ) കിറ്റുകളും 1.5 ദശലക്ഷം ദ്രുത പരിശോധന കിറ്റുകളും വാങ്ങുന്നതിന് ഇന്ത്യ ചൈനീസ് കമ്പനികൾക്ക് കരാർ നൽകിയിട്ടുണ്ട്.
ചൈനീസ് കമ്പനികളിൽ നിന്ന് മെഡിക്കൽ സുരക്ഷാ കവചങ്ങൾ, വെൻറിലേറ്ററുകൾ, പരിശോധനാ കിറ്റുകൾ എന്നിങ്ങനെ ഗുണനിലവാരമുള്ള മെഡിക്കൽ ഉപകരണങ്ങളുടെ കയറ്റുമതി വേഗത്തിലാക്കാൻ ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.