ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍കസില്‍നിന്ന് ഡൽഹി ലോക്നായക് ആശുപത്രിയിൽ പ്രവേശിപ് പിച്ച 31 തബ്ലീഗ് പ്രവര്‍ത്തകരെ കോവിഡ് പരിശോധനഫലം നെഗറ്റീവാണെന്ന് കണ്ട് ഡിസ്ചാ ര്‍ജ് ചെയ്തു.
കൊല്ലം, കോട്ടയം എന്നിവിടങ്ങളിൽനിന്നുള്ള രണ്ട് മലയാളികളടക്കമുള്ള സംഘത്തെ ആശുപത്രിക്ക് പുറത്തുള്ള മറ്റൊരു കെട്ടിടത്തിലേക്കാണ് മാറ്റിയത്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ സദ്യ നല്കി ഇവരെ യാത്രയാക്കി. മാര്‍ച്ച് 31നാണ് നിസാമുദ്ദീനില്നിന്നുള്ള സംഘത്തെ ആദ്യമായി ഡല്‍ഹി ലോക്നായക് ആശുപത്രിയിലെത്തിച്ചത്.
രാജ്യമൊട്ടുക്കും തബ്ലീഗിനെ കുറിച്ച് ഭീതിപരത്തിയ മാധ്യമപ്രചാരണങ്ങള്ക്കിടയിലാണ് ഡല്‍ഹി പൊലീസും സര്‍ക്കാറും തബ്ലീഗ് ആസ്ഥാനത്തിെൻറ നിയന്ത്രണമേറ്റെടുക്കുന്നത്. രോഗലക്ഷണങ്ങളില്ലാഞ്ഞിട്ടും അതുണ്ടെന്ന് പറഞ്ഞാണ്, 2000 പ്രവർത്തകരിൽ അഞ്ഞൂറോളം പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്. ബാക്കിയുളളവരെ വിവിധ സര്‍ക്കാര്‍ ഭവന സമുച്ചയങ്ങളിലേക്ക് മാറ്റി. ഇവിടെ പാര്‍പ്പിച്ച ഭൂരിഭാഗം പ്രവര്‍ത്തകരെയും ഒരാഴ്ച കഴിഞ്ഞിട്ടും അധികൃതര്‍ പരിശോധിച്ചില്ല. ഇക്കാര്യം ചില മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന ശേഷമാണ്, ഇപ്പോള്‍ നെഗറ്റീവാണെന്ന് തെളിഞ്ഞവരുടെ പോലും പരിശോധന നടത്താന്‍ തയാറായത്.
മാര്‍ച്ച് 24ന് രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മര്‍കസില്‍ കുടുങ്ങിയവരായിരുന്നു ഇവര്‍. ഡല്‍ഹി സര്‍ക്കാറും പൊലീസും ആദ്യം മര്‍കസിനകത്ത് അവരെ തടഞ്ഞുവെച്ച് പിന്നീട് ഒഴിപ്പിക്കുകയായിരുന്നു.
നിസാമുദ്ദീന്‍ പരിപാടിയിൽ പങ്കെടുത്ത 57 മലയാളികള്‍ മാര്‍ച്ച് 12നുള്ളില്‍ കേരളത്തിലെത്തിയിരുന്നു. ഇതില്‍ ഒരാള്‍ക്ക് മാത്രമാണ് ഇപ്പോള്‍ കോവിഡ് പോസിറ്റീവുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.