ന്യൂഡൽഹി: കോടതിക്ക് സ്ത്രീകളുടെ ‘സൂപ്പർ ഗാർഡിയൻ’ ആകാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ജീവിതത്തിൽ ശരിയായ തീരുമാനമെടുക്കാർ പ്രായപൂർത്തിയായ പെൺകുട്ടികൾക്ക് പൂർണ അധികാരമുണ്ടെന്നും കോടതിക്ക് അവരുെട സൂപ്പർ ഗാർഡിയൻ ആകാൻ സാധിക്കില്ലെന്നുമാണ് സുപ്രീം കോടതി അറയിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിെൻറതാണ് നിരീക്ഷണം. പ്രായപൂർത്തിയായ സ്ത്രീകളുടെ തീരുമാനം ആർക്കും തടയാനാകിെല്ലന്നും കോടതി പറഞ്ഞു.
മുതിർന്നവർക്കുള്ള എല്ലാ സ്വാതന്ത്ര്യവും അവർക്കും ആസ്വദിക്കാം. ആഗ്രഹിക്കുന്ന എവിടേക്കും പോകാം. താത്പര്യമുള്ള പ്രവൃത്തികൾ ചെയ്യാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
പിതാവിനോടൊപ്പം കഴിയാനാഗ്രഹിക്കുന്ന പ്രായപൂർത്തിയായ മകളെ തെൻറ അധീനതയിൽ വിടണമെന്നാവശ്യെപ്പട്ട് ഒരു സ്ത്രീ നൽകിയ പരാതിയിലാണ് കോടതിയുെട നിരീക്ഷണം. കുടുംബ കോടതിയിൽ പെൺകുട്ടിയുടെ കസ്റ്റഡി മാതാവിനാണ് അനുവദിച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം സെപ്തംബറിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായി. കുവൈത്തിലുള്ള പിതാവിനോടൊപ്പം കഴിയാൻ കുട്ടി താത്പര്യം പ്രകടിപ്പച്ചു. അതോടെയാണ് മാതാവ് കോടതിയെ സമീപിച്ചത്.
വിഷയത്തിൽ എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി വിസമ്മതിച്ചു. പെൺകുട്ടിക്ക് പ്രായപൂർത്തിയായതിനാൽ ആരോടൊപ്പം കഴിയണമെന്ന തീരുമാനമെടുക്കാനുള്ള പൂർണ അധികാരം അവൾക്കുെണ്ടന്ന് കോടതി വ്യക്തമാക്കി. കുൈവത്തിൽ പിതാവിനോടൊപ്പം കഴിയാനാണ് ആഗ്രഹമെങ്കിൽ അവൾ പോകെട്ടയെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.