ഇന്ത്യയിൽ കോവിഡ് വാക്സിന്‍ വിതരണം ഏതാനും ആഴ്ചക്കുള്ളില്‍ -പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിനെതിരെയുള്ള വാക്‌സിന്‍ ഏതാനും ആഴ്ചക്കുള്ളില്‍ വിതരണത്തിനായി തയാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിെൻറ വിലയും വിതരണവും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറുകളുമായുള്ള കേന്ദ്രത്തിെൻറ ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു.

'വിജയകരമായ വാക്‌സിന്‍ ഉടന്‍ പുറത്തിറക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യയിലെ ഗവേഷകര്‍. ഗവേഷകരിൽ നിന്ന് അനുമതി ലഭിച്ചാലുടൻ രാജ്യത്ത് കോവിഡ് വാക്സിനേഷൻ ആരംഭിക്കും. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍, മറ്റ് രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന വയോജനങ്ങള്‍ എന്നിവര്‍ക്കാവും വാക്‌സിന്‍ വിതരണം ചെയ്യുക' -പ്രധാനമന്ത്രി വിശദീകരിച്ചു.

വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ്. സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ വാക്‌സിന്‍ സംഭരണത്തിനുള്ള സംവിധാനങ്ങള്‍ പരിശോധിക്കുന്നുണ്ട്. വാക്സിെൻറ സ്റ്റോക്ക്, തത്സമയ വിവരങ്ങൾ എന്നിവ അപ്ഡേറ്റ് ചെയ്യുന്ന സോഫ്റ്റ്വെയറും വികസിപ്പിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ സംവിധാനത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും കാര്യക്ഷമവുമായ നെറ്റ്‌വര്‍ക്കാണ് ഇന്ത്യക്കുള്ളത്. ഇത് പൂര്‍ണമായും പ്രയോജനപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. വാക്സിൻ സംബന്ധിച്ച് ലോകരാജ്യങ്ങൾ ഇന്ത്യയെ നിരീക്ഷിക്കുകയാണ്. സുരക്ഷിതമായ വാക്സിൽ കുറഞ്ഞ നിരക്കിൽ ലഭ്യമാകാൻ ഇന്ത്യക്കാകും എന്നതിനാലാണതെന്നും മോദി പറഞ്ഞു.

വിദേശരാജ്യങ്ങളിൽ വികസിപ്പിക്കുന്ന എട്ടോളം വാക്സിനുകളുടെ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ട്. ഇവയുടെ നിർമാണവും ഇന്ത്യയിൽ നടക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇന്ത്യ വികസിപ്പിക്കുന്ന മൂന്ന് വാക്സിനുകൾ പരീക്ഷണത്തിെൻറ വിവിധ ഘട്ടങ്ങളിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, എൻ.സി.പി നേതാവ് ശരദ് പവാർ, തൃണമൂൽ കോൺഗ്രസിെൻറ സുദീപ് ബന്ധോപാധ്യായ് തുടങ്ങി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പന്ത്രണ്ട് നേതാക്കളാണ് പങ്കെടുത്തത്. 

Tags:    
News Summary - Coronavirus vaccine could be ready for India in few weeks says PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.