ഗോരഖ്പൂർ: ഉത്തർ പ്രദേശിൽ 20കാരിയെ രണ്ട് പൊലീസുകാർ ചേർന്ന് കൂട്ടബലാൽത്സംഗത്തിനിരയാക്കി. വ്യാഴാഴ്ച നടന്ന സംഭവത ്തിൽ ഇതുവരെ അക്രമികളായ പൊലീസുകാരെ തിരിച്ചറിയുകയോ അറസ്റ്റോ ഉണ്ടായിട്ടില്ല.
ഗോരഖ്പൂരിലെ റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിലാണ് സംഭവം. യുവതി ചില പുരുഷൻമാരോടൊപ്പം സ്വമേധയാ ഹോട്ടൽ മുറിയിൽ എത്തുകയായിരുന്നെന്ന് പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അക്രമത്തിനിരയായ വിവരം യുവതി വീട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അനാശാസ്യത്തിൽ ഏർപ്പെട്ടെന്ന് ആരോപിച്ച് പൊലീസുകാർ എത്തി മർദിച്ചെന്നും ബലാത്സംഗം ചെയ്തെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പെൺകുട്ടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി കോൺഗ്രസ്, സമാജ് വാദി പാർട്ടി, ബി.എസ്.പി തുടങ്ങിയ പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.