വ്യാപം അഴിമതി പുറത്തുകൊണ്ടുവന്നയാൾക്ക് കോൺഗ്രസ് സീറ്റ് നിഷേധിച്ചു

പാൽ: വ്യാപം അഴിമതിക്കേസ് പുറത്തുകൊണ്ടുവന്ന ഡോ. ആനന്ദ് റായ്ക്ക് കോൺഗ്രസ് സീറ്റ് നിഷേധിച്ചു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് ടിക്കറ്റ് നൽകുമെന്ന് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഉറപ്പു നൽകിയതാണ്. എന്നാൽ കോൺഗ്രസ് അനുയായിയും വ്യാപം അഴിമതികേസിൽ ആരോപണവിധേയനുമായ സഞ്ജീവ് സക്സേനക്ക് സീറ്റ് നൽകാൻ കഴിയാത്തതിനാലാണ് തനിക്കും ടിക്കറ്റ് നിഷേധിച്ചതെന്ന് ഡോ. ആനന്ദ് റായ് ആരോപിച്ചു.

എന്നാൽ, ആനന്ദ് റായിക്ക് സീറ്റ് ലഭിക്കാത്തതിൽ തനിക്ക് പങ്കില്ലെന്ന് സഞ്ജീവ് സക്സേന പ്രതികരിച്ചു. താൻ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായാണ് ഇതുവരെ പ്രവർത്തിച്ചതെന്നും സഞ്ജീവ് പറഞ്ഞു.
മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ മുതിർന്ന നേതാക്കളായ കമൽ നാഥ്, ദിഗ്വിജയ് സിങ്, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ മത്സരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.

മധ്യപ്രദേശിൽ നാലു ലിസ്റ്റുകളാണ് കോൺഗ്രസ് ഇതുവരെ പുറത്തിറക്കിയത്. നവംബർ മൂന്നിന് പുറത്തിറക്കിയ 155 പേരടങ്ങിയ ലിസ്റ്റിൽ 22 വനിതകളും 21 പട്ടിക ജാതിക്കാരും 34 പട്ടിക വർഗക്കാരും ഉൾപ്പെടുന്നുണ്ട്.

Tags:    
News Summary - Congress denies ticket to Vyapam whistle blower- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.