രാജ്കോട്ട്: കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ഗുജറാത്തിൽ കോൺഗ്രസ്-ബി.ജെ.പി നേതാക്കൾ ഉൾപ്പെടെ 10 പേർക്ക് ഒരു വർഷം തടവ്. 2008ൽ ഭൂമി കൈയേറ്റ കേസുമായി ബന്ധപ്പെട്ട് 1500 ഓളം വരുന്ന സംഘത്തെ നയിച്ച് കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും പൊതുമുതൽ നശിപ്പിച്ചുവെന്നുമുള്ള കേസിലാണ് രാജ്കോട്ടിലെ കോടതി ശിക്ഷ വിധിച്ചത്. ഭൂമി ൈകയേറ്റ കേസിൽ കോൺഗ്രസ് എം.എൽ.എ കുൻവാരിജ് ബവാലിയയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനം അക്രമാസക്തമാവുകയായിരുന്നു. കുൻവാരിജ് ഇപ്പോൾ ബി.ജെ.പിയിലാണ്.
ജുനഗഢ് എം.എൽ.എ ബിക്കഭായ് ജോഷി, വംഗാനേർ എം.എൽ.എ മുഹമ്മദ് ജാവേദ് പിർസാദ, മുൻ എം.എൽ.എ ഇന്ദ്രാണി രാജ്യഗുരു, മുൻ എം.പി ദേവ്ജി ഫത്തേപാര കൂടാതെ മറ്റു ആറു പേരെയുമാണ് ശിക്ഷിച്ചത്. ബിക്കഭായ് ജോഷിയും പിർസാദയും ഇന്ദ്രാണിയും കോൺഗ്രസ് നേതാക്കളും ദേവ്ജി ബി.ജെ.പി നേതാവുമാണ്. എല്ലാവർക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.