ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നിൽ മുതിർന്ന സുപ്ര ീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ആണെന്നും അദ്ദേഹത്തിെനതിരെ കേസെടുത്ത് അന്വേഷ ണം നടത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. പ്രമാദമായ കേസുകളിലെ പതിവ് വ്യവഹാരിയായ അഡ്വ. മനോഹർ ലാൽ ശർമയാണ് ഇത്തരമൊരു ആവശ്യവുമായി സമീപിച്ചത്.
ഹരജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യവുമായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ എത്തിയ ശർമയോട് മറ്റ് ഏതെങ്കിലും ബെഞ്ചിെൻറ ശ്രദ്ധയിൽപ്പെടുത്താൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു. തുടർന്ന് ജസ്റ്റിസ് രമണയുടെയും ജസ്റ്റിസ് അരുൺ മിശ്രയുടെയും കോടതികളിലെത്തിയെങ്കിലും അവരും കേൾക്കാൻ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.