സ്ത്രീകൾക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചു; പുതുവത്സരാഘോഷത്തിനിടെ നോയിഡയിൽ സംഘർഷം

നോയിഡ: ഉത്തർപ്രദേശിൽ പുതുവത്സരാഘോഷത്തിനിടെ സ്ത്രീകൾക്കൊപ്പം ബലമായി സെൽഫി എടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷം. ഗ്രേറ്റർ നോയിഡയിലെ ഒരു ഹൗസിങ് കോളനിയിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം.

ഒരുസംഘം പുരുഷൻമാർ പരിപാടിക്കിടെ സ്ത്രീകൾക്കൊപ്പം ബലമായി സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. സ്ത്രീകളുടെ ഭർത്താക്കൻമാർ ഇത് ചോദ്യം ചെയ്തതാണ് തർക്കത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഘർഷത്തിനിടെ മറ്റ് ചില പ്രദേശവാസികൾക്കും സുരക്ഷാ ഗാർഡുകൾക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

തന്റെ ഭാര്യക്കും സുഹൃത്തിന്റെ ഭാര്യക്കുമൊപ്പം അവർ ബലമായി സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് സൊസൈറ്റിയിലെ താമസക്കാരനായ അജിത് കുമാർ പറഞ്ഞു. സെൽഫിയെടുക്കുന്നത് തടഞ്ഞപ്പോൾ തന്നെയും സുഹൃത്ത് റിതേഷിനെയും സംഘം മർദിച്ചു. തങ്ങളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കോളനിയിലെ മറ്റ് ചിലർക്കും പരിക്കേറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Clash Over 'Selfies With Women' In Greater Noida Housing Society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.