ന്യൂഡൽഹി: ഗാന്ധിയൻ ആശയങ്ങളിലൂന്നിയ പരിസ്ഥിതി പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ചാന്ദിപ്രസാദ് ഭട്ടിന് ദേശീയോദ്ഗ്രഥനത്തിനുള്ള 2017-18ലെ ഇന്ദിര ഗാന്ധി പുരസ്കാരം. 70കളിൽ ഉത്തരാഖണ്ഡിൽ തുടങ്ങി മറ്റു സംസ്ഥാനങ്ങളിലേക്കും പിന്നീട് ലോകം മുഴുക്കെയും പടർന്ന പരിസ്ഥിതി സംരക്ഷണ പ്രക്ഷോഭമായ ചിപ്കോ പ്രസ്ഥാനത്തിന് തുടക്കമിട്ട് 1964ൽ സ്ഥാപിച്ച ദശോളി ഗ്രാം സ്വരാജ്യ സംഘിെൻറ സ്ഥാപകനാണ് ഭട്ട്. മഗ്സാസെ (1982), പത്മഭൂഷൺ (2005), ഗാന്ധി സമാധാന സമ്മാനം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേരത്തെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
മുൻ പ്രധാനമന്ത്രിയായ ഇന്ദിര ഗാന്ധിയുടെ പേരിൽ കോൺഗ്രസ് ഏർപ്പെടുത്തിയ പുരസ്കാരം ഒക്ടോബർ 31ന് ജവഹർ ഭവനിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി സമ്മാനിക്കും. 10 ലക്ഷം രൂപയാണ് സമ്മാനത്തുക. എ.പി.ജെ അബ്ദുൽ കലാം, ശങ്കർ ദയാൽ ശർമ, സ്വാമി രംഗനാഥാനന്ദ, അരുണ ആസഫലി, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്, ടി.എം. കൃഷ്ണ തുടങ്ങിയവരാണ് മുമ്പ് ഇന്ദിരഗാന്ധി പുരസ്കാരം നേടിയവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.