ന്യൂഡൽഹി: പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉൾപ്പെെട രാജ്യത്തെ 10000ത്തോളം പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളും ചൈനീസ് കമ്പനിയുടെ നിരീക്ഷണത്തിലെന്ന് വിവരം. ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിേപാർട്ട് ചെയ്തത്. ഷെൻഹായി ഡേറ്റ ഇൻഫർമേഷൻ ടെക്നോളജി കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനമാണ് പ്രമുഖ നേതാക്കളെ നിരീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ട്. ചൈനീസ് സേനയുമായും രഹസ്യാന്വേഷണ ഏജൻസികൾ, സുരക്ഷാ ഏജൻസികൾ എന്നിവയുമായും സഹകരിച്ചു പ്രവർത്തിക്കുന്ന കമ്പനിയാണിതെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, സംയുക്ത സേനാമേധാവി ബിപിൻ റാവത്ത്, മുൻപ്രധാന മന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, കുടുംബാംഗങ്ങൾ, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, രവിശങ്കർ പ്രസാദ്, നിർമല സീതാരാമൻ, സ്മൃതി ഇറാനി, പീയുഷ് ഗോയൽ, ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, അഞ്ച് മുൻ പ്രധാനമന്ത്രിമാർ, ഏതാനും മുഖ്യമന്ത്രിമാർ, തുടങ്ങിയവരും നിരീക്ഷിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്.
പ്രമുഖ രാഷ്ട്രീയ നേതാക്കളെ കൂടാതെ മാധ്യമ പ്രവർത്തകർ, വിദ്യാഭ്യാസ വിദഗ്ധർ, ശാസ്ത്രജ്ഞർ, കായിക താരങ്ങൾ, മത നേതാക്കൾ, ആക്ടിവിസ്റ്റുകൾ, ഉദ്യോഗസ്ഥർ, സാമ്പത്തിക, അഴിമതി, ഭീകരവാദ, കള്ളക്കടത്ത്, മയക്കുമരുന്ന്, സ്വർണക്കള്ളക്കടത്ത്, ആയുധക്കടത്ത് കേസിലെ പ്രതികൾ എന്നിവരും നിരീക്ഷണത്തിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.