ലഖ്നോ: സൂര്യനമസ്കാരം മുസ്ലിംകളുടെ നമസ്കാരത്തിന് തുല്യമെന്നും അതിെന എതിർക്കുന്നവർ സമൂഹത്തെ വർഗീയമായി വേർതിരിക്കാനാണ് ശ്രമിക്കുന്നതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
സൂര്യനെ വണങ്ങുന്നത് മതസൗഹാർദത്തിെൻറ ഉദാത്തമാതൃകയാണ്. പ്രാണായാമം ഉൾപ്പെടെ സൂര്യനമസ്കാരത്തിെൻറ വ്യത്യസ്ത മുറകളും ആസനങ്ങളും മുസ്ലിംകളുടെ നമസ്കാരത്തിന് സമാനമാണ്. മുസ്ലിം സഹോദരങ്ങളുടെ നമസ്കാരവും സൂര്യനമസ്കാരവും സമാനമായിട്ടും ആരും ഇവയെ ഒന്നിച്ചുകൊണ്ടുവരാൻ ശ്രമിച്ചില്ലെന്നും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യു.പി യോഗ മഹോത്സവിെൻറ ഉദ്ഘാടനദിനത്തിൽ ആദിത്യനാഥ് പറഞ്ഞു.
2014ന് മുമ്പ് യോഗയെക്കുറിച്ച് സംസാരിക്കുന്നതേ വർഗീയമായിരുന്നു. എന്നാൽ യോഗയെ ജനകീയമാക്കാൻ മോദി മുൻകൈയെടുത്തതോടെ കാര്യങ്ങൾ മാറിയെന്നും ആദിത്യനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.