അഭിഭാഷകരുടെ ആക്രോശം അനുവദിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സുപ്രധാന കേസുകൾ പരിഗണിക്കുേമ്പാൾ ജഡ്ജിമാരെ ഭീഷണിപ്പെടുത്തുകയും പരസ്പരം ആക്രോശിക്കുകയും ചെയ്യുന്ന അഭിഭാഷകരുടെ നടപടിക്കെതിരെ സുപ്രീംകോടതിയുടെ താക്കീത്. പാഴ്സി സ്ത്രീ സമർപ്പിച്ച ഹരജി പരിഗണിക്കവേ ഇതര മതസ്ഥനെ വിവാഹം ചെയ്തതുമൂലം മതസ്വത്വം നഷ്ടപ്പെടുമോ എന്ന നിയമപരമായ ചോദ്യം സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലെ അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം കേൾക്കുന്നതിനിടെയാണ് സംഭവം.

കേസിൽ ഹാജരായ ഗോപാൽ സുബ്രഹ്മണ്യമാണ് അഭിഭാഷകരുടെ ആക്രോശം കോടതിയുടെ ശ്രദ്ധയിൽകൊണ്ടുവന്നത്. ബാബറി മസ്ജിദ്, ഡൽഹി-കേന്ദ്രസർക്കാർ തർക്ക കേസുകൾ പരിണിച്ചപ്പോഴുള്ള അഭിഭാഷകരുടെ പെരുമാറ്റം പരാമർശിച്ചായിരുന്നു കോടതിയുടെ വിമർശനം. വ്യാഴാഴ്ചയും (ഡൽഹി-കേന്ദ്ര സർക്കാർ തർക്ക കേസ് പരിഗണിച്ചപ്പോൾ) അതിനുമുമ്പുള്ള ദിവസവും (അയോധ്യ കേസ്) എന്ത് മോശം സംഭവങ്ങളാണ് ഇവിടെ ഉണ്ടായത്. 

ബാബറി മസ്ജിദ് കേസിെൻറ വാദം 2019 ജൂലൈ വരെ നിർത്തിവെക്കണമെന്ന ആവശ്യത്തിൽ കപിൽ സിബൽ, രാജീവ് ധവാൻ, ദുഷ്യന്ത് ദവെ എന്നിവർ  ഉച്ചത്തിലാണ് വാദിച്ചത്. ചിലർ ഇറങ്ങിപ്പോവുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു. കോടതിമുറിയിലെ ആക്രോശം ഒരു കാരണവശാലും അനുവദിക്കില്ല. അഭിഭാഷകരെ നീതിയുടെ മന്ത്രിമാരെന്നാണ് വിശേഷിപ്പിച്ചുപോരുന്നത്.

എന്നാൽ, ചുരുക്കം ചിലർ ശബ്ദമുയർത്തി അധികൃതരോട് വാദിക്കാമെന്നാണ് ചിന്തിക്കുന്നത്. ശബ്ദമുയർത്തുന്നതിലൂടെ വ്യക്തമാകുന്നത് നിങ്ങളുടെ കഴിവുകേടും ദൗർബല്യവുമാണ്. അഭിഭാഷകർ സ്വയംനിയന്ത്രിക്കുന്നില്ലെങ്കിൽ വ്യവസ്ഥാപിതമാക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

Tags:    
News Summary - Chief Justice Shouted to Senior Advocates for Loud Sound in Court Hall -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.