ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വിദ്യാർഥിനിയെ വീട്ടിൽ കെട്ടിത്തൂക്കി; 23കാരൻ അറസ്റ്റിൽ

റായ്പൂർ: പ്ലസ്ടു വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ 23കാരൻ അറസ്റ്റിൽ. വ്യാഴാഴ്ച ഛത്തീസ്ഗഢിലെ സൂരജ്പൂർ ജില്ലയിലാണ് സംഭവം. ബാബാ ഖാൻ എന്നറിയപ്പെടുന്ന സാബിർ അലി എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഇയാൾ പെൺകുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി, പെൺകുട്ടിയുടെ വീട്ടിലെ സീലിങ് ഫാനിൽ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തിതീർക്കുകയായിരുന്നെന്ന് സൂരജ്പൂർ അഡീഷണൽ പൊലീസ് സൂപ്രണ്ട് ഹരീഷ് റാത്തോഡ് പറഞ്ഞു.

പെൺകുട്ടി പ്ലസ്ടു പരീക്ഷ കഴിഞ്ഞ് വ്യാഴാഴ്ച വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. പെൺകുട്ടിയുടെ മാതാവ് രോഗിയായ അവളുടെ പിതാവിനെയുമായി ആശുപത്രിയിലായിരുന്നു. ഇളയ സഹോദരൻ കളിക്കാൻ പോയതിനാൽ പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയാണ് പ്രതി ഇവരുടെ വീട്ടിലെത്തുന്നത്.

ബലാൽസംഗം ചെയ്ത ശേഷം കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. തുടർന്ന് മുറിയിലെ സീലിങ് ഫാനിൽ കെട്ടിത്തൂക്കുകയും ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ കുറിപ്പെഴുതി കൈയിൽ പിടിപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

വീട്ടിൽ തിരിച്ചെത്തിയ ഇളയ സഹോദരൻ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Chhattisgarh: Man rapes, strangulates teenage girl to death & tries to pass it off as suicide; arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.