ചത്ത പശുക്കളെ കശാപ്പുകാർക്ക് വിറ്റു; ബി.ജെ.പി നേതാവ് അറസ്റ്റിൽ

റായ്പൂർ: ഛത്തീസ്ഗഢിൽ ചത്ത പശുക്കളെ കശാപ്പുകാർക്ക് വിറ്റ ബി.ജെ.പി നേതാവ് അറസ്റ്റിൽ. ബി.ജെ.പി നേതാവ് ഹരീഷ് വർമ്മയാണ് അറസ്റ്റിലായത്. പശുവിെൻറ  എല്ലും തോലുമുൾപ്പടെ ഇയാൾ വിൽപ്പന നടത്തിയതായും പൊലീസ് അറിയിച്ചു.

പശുക്കളെ സംരക്ഷിക്കുന്ന സമിതിയായ ഗോ സേവാ അയോഗ് വർമ്മക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് വർമ്മയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് നടത്തുന്ന അന്വേഷണങ്ങളിൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയുള്ളുവെന്നും പൊലീസ് വ്യക്തമാക്കി. പട്ടിണിയും മരുന്നുകളുടെ അഭാവവും മൂലം വർമ്മയുടെ ഉടമസ്ഥതയിലുള്ള ഗോശാലയിൽ പശുക്കൾ ചത്തത് വാർത്തയായിരുന്നു. തുടർന്ന് ഇയാളെ ബി.ജെ.പിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായും റിപ്പോർട്ടുണ്ട്.

ദുരഗ് ജില്ലയിൽ ഭാര്യ ലക്ഷ്മി വർമ്മക്കൊപ്പമാണ് ഇയാൾ ഗോശാല നടത്തതിയിരുന്നത്. ഛത്തീസ്ഗഢ് കാർഷിക കന്നുകാലി സംരക്ഷണ നിയമത്തിലെ 4,6 വകുപ്പുകൾ പ്രകാരവും മൃഗങ്ങളോടുള്ള ക്രുരത തടയുന്നതിനുള്ള നിയമത്തിലെ 11ാം വകുപ്പ് പ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Tags:    
News Summary - Chhattisgarh BJP leader sold dead cows to butchers-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.