ദുർഗ്: ഉപയോഗശൂന്യമായ ചുണ്ണാമ്പുഖനിയെ രാജ്യത്തെ ഏറ്റവും വലിയ മനുഷ്യനിർമിത വനമാക്കി മാറ്റാനൊരുങ്ങി ഛത്തിസ്ഗഢ് സർക്കാർ. ദുർഗ് ജില്ലയിലെ നന്ദിനി ചുണ്ണാമ്പ് ഖനിയാണ് കാടായി മാറാനൊരുങ്ങുന്നത്. 880 ഏക്കർ വരുന്ന പ്രദേശത്ത് മൂന്നുവർഷത്തിനകം 80,000 മരങ്ങൾ തളിരിടും. മൂന്നു കോടിയാണ് ചെലവ്.
ഇത് ജില്ല മിനറൽ ഫൗണ്ടേഷൻ വഹിക്കും. ജില്ല ഭരണകൂടത്തിെൻറ മേൽനോട്ടത്തിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ മുൻൈകയെടുത്താണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രദേശത്ത് ഒരു വലിയ തണ്ണീർത്തടമുണ്ട്, അവിടെ വിസിൽ ഡക്ക്, ഓപ്പൺബിൽ സ്റ്റോർക്ക് തുടങ്ങിയ അപൂർവയിനം പക്ഷികളെ കാണാം. തടാകത്തിന് ചുറ്റുമുള്ള പ്രദേശം പക്ഷിപ്രജനനത്തിനായി വികസിപ്പിക്കുമെന്ന് ദുർഗ് ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ (ഡി.എഫ്.ഒ) ധംഷിൽ ഗൻവീർ പറഞ്ഞു.
ആദ്യഘട്ട പ്രവൃത്തി വിജയിച്ചാൽ 2500 ഏക്കറിലേക്ക് വ്യാപിപ്പിക്കും. പദ്ധതി യാഥാർഥ്യമായാൽ, ഖനനം ഉപേക്ഷിച്ചഭൂമിയിൽ പ്രകൃതിയുടെ ആവാസവ്യവസ്ഥയെ എങ്ങനെ തിരികെ കൊണ്ടുവരാമെന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമായിരിക്കുമിതെന്നും ധംഷിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.