താക്കൂർനഗർ: ‘മതുവമഹാസംഗി’ൽ പ്രധാനമന്ത്രി മോദി പ്രസംഗിക്കുേമ്പാൾ സദസ്സിലെ ബഹളം നിയന്ത്രിക്കാനാവാതെ പൊലീസും സംഘാടകരും കുഴങ്ങി. മുന്നിലെ വേലിക്കെട്ടുകൾ കടന്ന് ആളുകൾ മോദിയെ അടുത്തുകാണാൻ മുന്നോട്ട് നീങ്ങിയതാണ് പ്രശ്നം സൃഷ്ടിച്ചത്.
സുരക്ഷ കാരണങ്ങളാൽ വേദിയുടെ മുന്നിൽ ഒഴിച്ചിട്ട സ്ഥലത്തേക്ക് ചിലർ ചാടിക്കയറി. അതിനിടെ കസേരയേറ് നടന്നു. ഇതുകണ്ട് സമാധാനം പാലിക്കാൻ മോദി പലവട്ടം ആവശ്യപ്പെട്ടുവെങ്കിലും ആളുകൾ ചെവിക്കൊണ്ടില്ല. തിരക്കിൽപെട്ട് സ്ത്രീകളടക്കം ഏതാനും പേർക്ക് പരിക്കേറ്റു. രംഗം വഷളായതോടെ 14 മിനുറ്റുകൊണ്ട് പ്രസംഗം നിർത്തി മോദി വേദിവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.