ന്യൂഡൽഹി: ജമാ മസ്ജിദിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ് റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ജയിൽ മോചിതനായി. ഇന്നലെ കോടതി ജാമ്യം അനുവദിച്ചെങ്കിലും മ ോചനം വൈകിപ്പിക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു.
തീസ്ഹസാരി കോടതി കർശന ഉപാധികളോടെയാണ് ആസ ാദിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. നാലാഴ്ച ഡൽഹിയിൽ ഉണ്ടാകരുത്, എല്ലാ ശനിയാഴ്ചയും ആസാ ദിന്റെ നാടായ ഉത്തർപ്രദേശിലെ സഹാറൻപുർ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം, ചികിത്സ ക്ക് ഡൽഹിയിൽ വരണമെങ്കിൽ അനുമതി വാങ്ങണം, ഒരു മാസത്തിനു ശേഷം കുറ്റപത്രം സമർപ്പിക്കുന്നതുവരെ മാസത്തിലെ അവസാന ശനിയാഴ്ച സഹാറൻപുർ സ്റ്റേഷനിൽ ഹാജരാകണം തുടങ്ങിയ ഉപാധകളിലാണ് ജാമ്യം.
ഡിസംബർ 21നാണ് ആസാദിനെ ഡൽഹി ജമാ മസ്ജിദിൽനിന്നും അറസ്റ്റ് ചെയ്തത്. തലേദിവസം വെള്ളിയാഴ്ച ജമാ മസ്ജിദിൽനിന്നും ഭരണഘടനയേന്തി ജന്തർമന്തറിലേക്ക് റാലി നടത്തുമെന്നും തുടർന്ന് പൗരത്വ ഭേദഗതി പിൻവലിക്കുന്നതുവരെ നിരാഹാര സമരം നടത്തുമെന്നും പ്രഖ്യാപിച്ചായിരുന്നു ആസാദ് ജമാ മസ്ജിദിൽ എത്തിയത്. എന്നാൽ, പൊലീസ് റാലിക്ക് അനുമതി നിഷേധിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.
പൊലീസിന്റെ കണ്ണുവെട്ടിച്ച് ജമാ മസ്ജിദിൽ കടന്ന ആസാദ് പ്രതിഷേധത്തിന് തുടക്കമിട്ടു. സമരത്തിനിെട പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും രക്ഷപ്പെട്ട ആസാദ് വീണ്ടും ജമാ മസ്ജിദിലെത്തി. തുടർന്ന് ഡിസംബർ 21ന് രാവിലെ െപാലീസിൽ കീഴടങ്ങി. ജയിലിലായിരുന്ന ആസാദിനെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ‘എയിംസി’ൽ പ്രവേശിപ്പിച്ചു.
ആസാദിനെതിരെ ചുമത്തിയ കുറ്റങ്ങൾക്ക് തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചില്ലെന്ന് ജാമ്യം അനുവദിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഡൽഹി ജമാമസ്ജിദ് പാക്കിസ്താൻ അല്ലെന്നും പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഡൽഹി പൊലീസിനെ രൂക്ഷമായി വിമർശിച്ച് കോടതി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.