കെ.എം. ജോസഫിെൻറ നിയമനം: കേന്ദ്രസർക്കാർ നടപടി തെറ്റായ സന്ദേശം നൽകും- മുൻ ചീഫ് ജസ്റ്റിസ് 

ന്യൂഡൽഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫിെന സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം നൽകിയ ശിപാർശ തിരിച്ചയച്ച കേന്ദ്ര സർക്കാർ നടപടി തെറ്റായ സന്ദേശമാണ് നൽകുക എന്ന് സുപ്രീം കോടതി മുൻ ചീഫ്  ജസ്റ്റിസ് ടി.എസ് താക്കൂർ. സർക്കാറിനെതിരായ വിധി പുറപ്പെടുവിക്കുന്ന ജഡ്ജിമാർ അതിെൻറ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നാണ് ഇൗ നടപടി നൽകുന്ന സൂചന. ഇത് നിയമ വ്യവസ്ഥയുെട സ്വാതന്ത്ര്യത്തെ മാത്രമല്ല, സാധാരണ ജനങ്ങൾക്ക് നിയമ വ്യവസ്ഥയിലുള്ള വിശ്വാസത്തെയും ബാധിക്കുമെന്നും താക്കൂർ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

നേരത്തെ, മുതിർന്ന ജഡ്ജിമാരടങ്ങിയ കൊളീജിയം അഭിഭാഷക ഇന്ദു മൽഹോത്രയെയും കെ.എം. േജാസഫിനെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാൻ കേന്ദ്രത്തിന് ശിപാർശ നൽകിയിരുന്നു. ഇന്ദു മൽഹോത്രയുടെ നിയമനം അംഗീകരിച്ച സർക്കാർ കെ.എം. ജോസഫിെൻറ നിയമനം തടഞ്ഞ് ശിപാർശ തിരിച്ചയക്കുകയായിരുന്നു. 

2016ൽ ഉത്തരാഖണ്ഡ്  സർക്കാറിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ മോദി സർക്കാറിെൻറ നടപടി സംസ്ഥാനത്തെ ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കെ.എം ജോസഫ് റദ്ദാക്കിയിരുന്നു.  ഇൗ നടപടിയാണ് കൊളജീയം ശിപാർശ തിരിച്ചയക്കാൻ കേന്ദ്ര സർക്കാറിെന പ്രേരിപ്പിച്ചത്. കെ.എം ജോസഫിെൻറ നിയമനം വീണ്ടും കൊളീജിയം പരിഗണിക്കും. 

Tags:    
News Summary - Centre's Rejection Of Justice Joseph Is A Wrong Message Said TS Thakur - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.