ന്യൂഡൽഹി: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ നിശ്ചയിക്കുന്നതിലെ മാനദണ്ഡം മാറ്റുമെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിലാണ് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച നിലപാടറിയിച്ചത്. നാലാഴ്ചക്കകം ഇക്കാര്യത്തിൽ റിപ്പോർട്ട് തയാറാക്കുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
ഇ.ഡബ്ല്യു.എസ് മാനദണ്ഡത്തിൽ മാറ്റം വരുന്നത് വരെ നീറ്റ് കൗൺസിലിങ്ങുമായി മുന്നോട്ട് പോകില്ലെന്നും കേന്ദ്രസർക്കാർ കോടതിയിൽ നിലപാടെടുത്തു. നീറ്റുമായി ബന്ധപ്പെട്ട ചോദ്യം സുപ്രീംകോടതി ഉന്നയിച്ചിരുന്നു.
നാലാഴ്ചക്കകം സംവരണം സംബന്ധിച്ച മാനദണ്ഡം മാറ്റുന്നതിൽ തീരുമാനമെടുക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. തുടർന്ന് കേസ് ജനുവരി ആറിന് പരിഗണിക്കാനായി കോടതി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.