ആഖിൽ ഖുറൈശിയെ ത്രിപുര ഹൈകോടതി ചീഫ് ജസ്റ്റിസാക്കാം; അംഗീകരിച്ച് കേന്ദ്രം

ന്യൂഡൽഹി: മാസങ്ങൾ നീണ്ട ഭിന്നതകൾക്കും വിവാദങ്ങൾക്കുമൊടുവിൽ ബോംബെ ഹൈകോടതി ജസ്റ്റിസ് ആഖിൽ ഖുറൈശിയെ ത്ര ിപുര ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശിപാർശക്ക് കേന്ദ്രത്തിെൻറ അംഗീകാരം. മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസാക്കാനുള്ള ശിപാർശ കേന്ദ്രം തള്ളിയതിനെ തുടർന്നാണ് മാറ്റി ത്രിപുരയുടെ ചുമതല നൽകാൻ കൊളീജിയം നിർദേശിച്ചത്. സെപ്റ്റംബർ അഞ്ചിന് നൽകിയ ശിപാർശക്കാണ് വൈകിയാണെങ്കിലും കേന്ദ്രത്തിെൻറ അനുമതി. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമനം നടപ്പാകും.

കഴിഞ്ഞ മേയ് 10നാണ് ജസ്റ്റിസ് ആഖിൽ ഖുറൈശിയെ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായി കൊളീജിയം നിർദേശിച്ചത്. കേന്ദ്രം ഇത് തള്ളിയത് ചട്ടവിരുദ്ധമാണെന്ന് കാണിച്ച് ഗുജറാത്ത് ഹൈകോടതി അഭിഭാഷക സംഘടന സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ, ജസ്റ്റിസ് രവി ശങ്കറിന് കേന്ദ്രം മധ്യപ്രദേശ് ഹൈകോടതിയുടെ അധിക ചുമതല നൽകി.

ഇതോടെയാണ് മധ്യപ്രദേശിനു പകരം ത്രിപുരയെന്ന നിർദേശവുമായി കൊളീജിയം പുതിയ നിർദേശം സമർപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ 2010ലെ സൊഹ്റാബുദ്ദീൻ ഏറ്റുമുട്ടൽ കൊലക്കേസിൽ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ട വിധിയുടെ പേരിലാണ് കേന്ദ്രത്തിെൻറ ശത്രുതയെന്ന് അഭിഭാഷക സംഘടന ആരോപിച്ചിരുന്നു.

Tags:    
News Summary - Centre clears Justice Kureshi appointment as Chief Justice of Tripura High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.