ന്യൂഡൽഹി: ഗവർണർമാർക്കുള്ള ആനുകൂല്യങ്ങൾ സംബന്ധിച്ച് കേന്ദ്രം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഗവർണർമാരുടെ ശമ്പളം വർധിപ്പിച്ച് നാലുമാസത്തിന് ശേഷമാണ് യാത്ര, അതിഥി സൽക്കാരം, വിനോദം, ഗൃഹോപകരണങ്ങൾ എന്നിവയടക്കമുള്ള െചലവുകൾ ഉൾപ്പെടുത്തി മാർഗനിർദേശം പുറത്തിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനപ്രകാരം പശ്ചിമബംഗാൾ ഗവർണർക്കാണ് ഈ ഇനങ്ങളിൽ ഏറ്റവുമധികം ആനുകൂല്യം ലഭിക്കുക, 1.81 കോടിരൂപ.
ഇതുകൂടാതെ ബംഗാൾ ഗവർണർക്ക് പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ 80 ലക്ഷവും കൊൽക്കത്തയിലെയും ഡാർജീലിങ്ങിലെയും രണ്ട് രാജ്ഭവനുകളുടെ അറ്റകുറ്റപ്പണിക്ക് 72.06 ലക്ഷവും അനുവദിച്ചിട്ടുണ്ട്. തമിഴ്നാട് ഗവർണർക്ക് 1.66 കോടി ആനുകൂല്യത്തിന് പുറമേ, ചെന്നൈയിലെയും ഊട്ടിയിലെയും രാജ്ഭവനുകളിലെ ഗൃഹോപകരണങ്ങൾ പുതുക്കാൻ 7.5 ലക്ഷവും അറ്റകുറ്റപ്പണിക്ക് 6.5 കോടിയും അനുവദിച്ചിട്ടുണ്ട്. നാല് വർഷത്തിന് ശേഷമാണ് ഗവർണർമാരുടെ ആനുകൂല്യങ്ങൾ പുതുക്കുന്നത്. നാലുമാസം മുമ്പ് പ്രതിമാസ ശമ്പളം 3.5 ലക്ഷമായി വർധിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.