ന്യൂഡൽഹി: കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സെൻസസ്, ദേശീയ ജനസംഖ്യ രജിസ്റ്റ ർ (എൻ.പി.ആർ) പ്രവർത്തനം നീട്ടിെവക്കാൻ കേന്ദ്രം നിർബന്ധിതമായി. സാമൂഹിക അകലം പാലിക ്കാനുള്ള നിർദേശങ്ങൾക്കിടെ, രോഗഭീതി ഒഴിയാതെ വിവരശേഖരണം നടക്കില്ല. ഏപ്രിൽ ഒന്നു മുതൽ വീടു കയറിയിറങ്ങി സെൻസസ്, എൻ.പി.ആർ പ്രവർത്തനം നടത്തേണ്ടതായിരുന്നു.
നടപടി മാറ്റിവെക്കണെമന്ന് ഡൽഹി, ഒഡിഷ സർക്കാറുകൾ ആവശ്യപ്പെട്ടിരുന്നു. കേരളമടക്കം നിരവധി സംസ്ഥാനങ്ങൾ എൻ.പി.ആർ പ്രവർത്തനം നടത്തില്ലെന്നും പ്രഖ്യാപിച്ചിരുന്നു. 10 വർഷത്തിലൊരിക്കൽ നടത്താറുള്ള സെൻസസിന് ആരും എതിരല്ല.
കേന്ദ്രവുമായി സംസ്ഥാനങ്ങളും പൗരത്വ പ്രക്ഷോഭകരും എൻ.പി.ആർ-ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി) വിഷയത്തിൽ ഏറ്റുമുട്ടുന്നതിനിടെയാണ് കേന്ദ്രപദ്ധതി താളം തെറ്റുന്നത്. എൻ.പി.ആർ പുതുക്കുക വഴി എൻ.ആർ.സി തയാറാക്കുകയാണ് കേന്ദ്രലക്ഷ്യമെന്ന് സംശയിക്കുന്നവർ ഏറെ. അതുകൊണ്ട് പുതിയ ചോദ്യങ്ങളുള്ള എൻ.പി.ആർ വിവര ശേഖരണം പാടില്ലെന്ന നിലപാടിലാണ് 13 സംസ്ഥാനങ്ങൾ.
എന്നാൽ, പുറകോട്ടു പോകാൻ മോദിസർക്കാർ തയാറായില്ല. എൻ.പി.ആർ വഴി ആരെയും സംശയിക്കപ്പെടുന്നവരുടെ പട്ടികയിൽ പെടുത്തില്ലെന്നാണ് പാർലമെൻറിൽ ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ ഉറപ്പ്. എൻ.ആർ.സിയെക്കുറിച്ചു പക്ഷേ, മൗനം പാലിക്കുകയായിരുന്നു. അതേസമയം, പൗരന്മാരെ തിരിച്ചറിയാൻ ഏതു പരമാധികാര രാജ്യത്തിനും എൻ.ആർ.സി ആവശ്യമാണെന്നാണ് സുപ്രീംകോടതിയിൽ കേന്ദ്രം സ്വീകരിച്ച നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.